കോന്നി: യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ കോന്നി ബ്ലോക്ക് പര്യടനം തിരുമങ്ങാട് ജംഗ്ഷനിൽ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സർവ്വേ പ്രവചനങ്ങൾ കണ്ട് പ്രവർത്തകരുടെ കണ്ണ് മഞ്ഞളിക്കരുത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് മറിക്കും അതുകൊണ്ട് ജാഗ്രതയോടു കൂടി പ്രവർത്തിക്കണമെന്നും പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ബിജെപിയും സിപിഎം തമ്മിലുള്ള അന്തർധാര സജീവംആണെന്നും അതുകൊണ്ടുതന്നെ ഇവർ പരസ്പരം എപ്പോഴാണ് വോട്ട് മറിച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നത് എന്ന് പ്രവചിക്കുവാൻ സാധിക്കുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവഞ്ചകരായ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ വിധിയെഴുത്ത് ഏപ്രിൽ 26ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിൻറെ ജനാധിപത്യം അപകടത്തിൽ ആണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻ്റണി പറഞ്ഞു. ഈ സംസ്ഥാനത്തിന് കടയ്ക്കണിയിൽ ആക്കിയവരെയും, രാജ്യത്തെ മത ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും അടിച്ചമർത്തുകയും ചെയ്യുന്ന രണ്ടു ഭരണകൂടങ്ങൾക്കെതിരെയും ആണ് നമ്മുടെ പോരാട്ടം എന്നും അദ്ദേഹം ഓർമിപ്പിച്ചു.

കോന്നി ബ്ലോക്ക് പ്രസിഡൻ്റ് ദിനാമ റോയ്, യുഡിഎഫ് കോന്നി നിയോജകമണ്ഡലം ചെയർമാൻ എസ് സന്തോഷ് കുമാർ, കൺവീനർ ഉമ്മൻ മാത്യു വടക്കേടത്ത്, റോബിൻ പീറ്റർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് മല്ലു പി രാജു എന്നിവർ ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here