ഭരണങ്ങാനം: പരിധിയില്ലാത്ത സ്നേഹവും പരാതിയില്ലാത്ത സഹനവുമാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയതെന്ന് കാഞ്ഞിരപ്പള്ളി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ഇന്നലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം തീര്ഥാ ടനകേന്ദ്രത്തില് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
വിഷമതകള്‍ ഉണ്ടാകാം, പക്ഷേ അല്‍ഫോന്‍സയെപ്പോലെ ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുക. സഹനങ്ങളോടുള്ള അല്‍ഫോന്‍സാമ്മയുടെ മനോഭാവം വളരെ പ്രസക്തമാണ്. ഈശോയുടെ കുരിശിലെ അനുഭവങ്ങള്‍ തീവ്രമായിത്തന്നെ അൽഫോന്‍സാമ്മയ്ക്ക് ലഭിച്ചുവെന്നും ലളിതമായ കാര്യങ്ങളിലൂടെ ദൈവത്തെ സ്വന്തമാക്കി ആനന്ദത്തോടെ ജീവിച്ചവളാണ് വിശുദ്ധ അല്‍ഫോന്‍സായെന്നും ബിഷപ് പറഞ്ഞു. ഫാ. ജോസഫ് മഠത്തിപ്പറമ്പില്‍, ഫാ. സോബിന്‍ പരിന്തിരിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. ജോര്‍ജ് ചീരാംകുഴി, ഫാ. ജോസഫ് വടക്കേക്കൂറ്റ്, ഫാ. മാത്യു മണക്കാട്ട്, ഫാ. എവുജിന്‍ മടുക്കിയാങ്കല്‍, ഫാ. തോമസ് പൈങ്ങോട്ട്, ഫാ. തോമസ് വാഴയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങള്‍ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. തോമസ് പരിയാരത്ത് ജപമാല പ്രദക്ഷിണത്തിന് കാര്‍മികത്വം വഹിച്ചു.
അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്ന്
പുലര്‍ച്ചെ 5.30നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. തോമസ് തോട്ടുങ്കല്‍. 6.45നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍. 8.30നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ഏബ്രഹാം പാലയ്ക്കാത്തടത്തില്‍. 10നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോസഫ് കുറ്റിയാങ്കല്‍. 11.30നു വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന- മാര്‍ പ്രിന്‍സ് പാണേങ്ങാടന്. ഉച്ചകഴിഞ്ഞു 2.30നു വിശുദ്ധ കുര്‍ബാന- ഫാ. ബിജു മൂലക്കര, സന്ദേശം- ഫാ. ജോസഫ് തേര്‍മഠം.
വൈകുന്നേരം നാലിന് റംശാ- ഫാ. ജോസഫ് മണര്‍കാട്ട്. അഞ്ചിന് ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന, സന്ദേശം- മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. രാത്രി 6.30നു ജപമാല പ്രദക്ഷിണം-ഫാ. തോമസ് മധുരപ്പുഴ, തിരുനാള്‍ സന്ദേശം-ഫാ. ജില്‍സണ്‍ മാത്യു കക്കാട്ടുപിള്ളില്‍.