Saturday, July 27, 2024
Home Blog

കര്‍ണാടകയില്‍ മാണ്ഡ്യ, യദ്ഗിരി ജില്ലകളിൽ വൻ ലിഥിയം നിക്ഷേപം കണ്ടെത്തി

ബെംഗളുരു : കര്‍ണാടകയില്‍ വൻ ലിഥിയം നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര എര്‍ത്ത് സയന്‍സസ്, ശാസ്ത്ര-സാങ്കേതിക വിദ്യാ മന്ത്രി ഡോ.ജിതേന്ദ്ര സിങ്. കര്‍ണാടകയിലെ മാണ്ഡ്യ, യദ്ഗിരി ജില്ലകളിലാണ് ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച് (എഎംഡി) നടത്തിയ പ്രാഥമിക സര്‍വേകളിലും പര്യവേക്ഷണങ്ങളിലുമാണ് മാണ്ഡ്യ ജില്ലയിലെ മര്‍ലഗല്ല മേഖലയില്‍ 1,600 ടണ്‍ നിക്ഷേപം കണ്ടെത്തിയത്.രാജ്യസഭയില്‍ ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ലിഥിയം കണ്ടെത്താനുള്ള സജീവമായ പരിശോധനകള്‍ എഎംഡി നടത്തുന്നുണ്ടെന്നും മന്ത്രി പറയുന്നു.

ക്ഷാരലോഹങ്ങളുടെ (ആല്‍ക്കലി മെറ്റല്‍) കൂട്ടത്തില്‍പ്പെടുന്ന ഒരു മൂലകമാണ് ലിഥിയം. ആഗോള തലത്തില്‍ ഏറ്റവും ഡിമാന്റുള്ള ധാതുക്കളിലൊന്നാണിത്. 1817 ല്‍ ജോഹന്‍ ഓഗസ്റ്റ് ആര്‍വെഡ്‌സണ്‍ ആണ് ഈ മൂലകം കണ്ടെത്തിയത്. ഗ്രീക്ക് ഭാഷയില്‍ കല്ല് എന്നര്‍ത്ഥമുള്ള ലിഥോസ് എന്ന പഥത്തില്‍ നിന്നാണ് ലിഥിയം എന്ന പേര് വന്നത്.

സ്മാര്‍ട്‌ഫോണുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ ക്യാമറകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാവശ്യമായ ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മിക്കുന്നതിന് അനിവാര്യമായ ഘടകമാണ് ലിഥിയം. അഥിനാല്‍ ലിഥിയം ഉത്പാദനത്തില്‍ ശക്തിയാര്‍ജിച്ചാല്‍ അത് രാജ്യത്തിന് വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് വഴിവെക്കും.

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ

തിരുവനന്തപുരം : ആഴവും പരപ്പും ആർദ്രതയുമുള്ള ഭാവതീവ്രമായ ആ ആലാപനം നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ഒഴുകിക്കൊണ്ടേയിരുന്നു.നറുനിലാവു പോലെ മലയാളി മനസ്സുകളിലേക്ക് അലിഞ്ഞമരുന്ന ആ അമരസല്ലാപത്തിന് ആഴവും പരപ്പും ആർദ്രതയുമുണ്ട്. പാട്ടിന്റെ ഒരു സ്‌നേഹവഴിയാണത്. ശാന്തമായി തലോടുന്ന കുളിർകാറ്റുപോലെ, നാലു പതിറ്റാണ്ടിലേറെയായി ചിത്രഗീതം ഒഴുകിപ്പരക്കുകയാണ്.

പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന സ്വരമധുരമായ ഒരു സംഗീത നദിയാണ് ചിത്ര. മലയാളിയുടെ ഹൃദയത്തിലൂടെയാണതിന്റെ കൈവഴികൾ. കഥാപാത്രങ്ങളുടെ ആത്മഭാവങ്ങളറിഞ്ഞ്, ഗാനങ്ങളിൽ അത് സന്നിവേശിപ്പിക്കുന്ന, ഭാവതീവ്രമായ ആലാപനമാണ് ചിത്രയുടെ സവിശേഷത.

സംഗീതമായിരുന്നു ചിത്രയുടെ ജീവവായു. സംഗീതജ്ഞനായ അച്ഛൻ കരമന കൃഷ്ണൻനായരുടേയും സംഗീതാധ്യാപികയായ ശാന്തകുമാരിയുടേയും മകളായി 1963 ജൂലൈ 27ന് ജനനം. അച്ഛനായിരുന്നു ആദ്യഗുരു. ഡോക്ടർ കെ ഒാമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീത പഠനം. സംഗീതജ്ഞൻ എം ജി രാധാകൃഷ്ണനാണ് ആകാശവാണിയിലും സിനിമയിലും ചിത്രയെ ആദ്യമായി പാടിച്ചത്. എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന ‘രജനീ പറയൂ’ എന്ന ഗാനമായിരുന്നു ആദ്യ സോളോ ഹിറ്റ്.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കിൽ ജെറി അമൽദേവ് സംഗീതം പകർന്ന ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റായതോടെ ചിത്രയ്ക്ക് അവസരങ്ങളുടെ പെരുമഴയായി. ഇളയരാജയിലൂടെ തമിഴിലുമെത്തി.മലയാളത്തിന്റെ വാനമ്പാടി തമിഴകത്ത് ചിന്നക്കുയിലാണ്. തെലുങ്കർക്ക് സംഗീതസരസ്വതിയും ഉത്തരേന്ത്യക്കാർക്ക് പിയ ബസന്തിയും കർണാടകത്തിൽ കന്നഡകോകിലെയുമാണ്. മലയാളത്തിനു പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ് തുടങ്ങി പതിനയ്യായിരത്തിലധികം ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.

ആറ് ദേശീയ പുരസ്‌കാരങ്ങൾ, പതിനാറ് സംസ്ഥാന പുരസ്‌കാരങ്ങൾ. ഓരോ പുരസ്‌കാരം ചിത്രയെ കൂടുതൽ കൂടുതൽ വിനയാന്വിതയാക്കി മാറ്റുന്നു. ജീവിതത്തിൽ നൊമ്പരങ്ങളുടെ മുറിപ്പാടുകളുണ്ടെങ്കിലും ഒരു നറുപുഞ്ചിരി തൂകിക്കൊണ്ട്, തലമുറകളെ സംഗീതസാഗരത്തിലാറാടിച്ചുകൊണ്ടേയിരിക്കുന്നു ഈ ദേവഗായിക.

സ്വർണം പവന് 200 രൂപ കൂടി

കൊച്ചി : ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ വൻ വീഴ്ചയെ നേരിട്ട സ്വർണം മെല്ലെ തിരിച്ചുകയറുന്നു. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണവില പവന് 50,600 രൂപ‍യിലും ഗ്രാമിന് 6,325 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ച് 5,235 രൂപയിലെത്തി.

കഴിഞ്ഞ ഒരാഴ്ചയായി താഴോട്ടുപോയ സ്വർണം ചൊവ്വാഴ്ച രണ്ടു തവണകളായി പവന് 2,200 രൂപ താഴ്ന്നിരുന്നു. തുടർന്ന് ബുധനാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം വ്യാഴാഴ്ച വീണ്ടും 760 രൂപ ഇടിഞ്ഞു. വെള്ളിയാഴ്ച രാവിലെ മാറ്റമൊന്നുമില്ലാതിരുന്ന വില ഉച്ചയ്ക്കു ശേഷം പവന് 800 രൂപയും, ഗ്രാമിന് 100 രൂപയും കുറയുകയായിരുന്നു. നിലവിൽ നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.

നവിമുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് അപകടം

0

മുംബൈ: നവിമുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു .രണ്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണസേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. 10 വര്‍ഷത്തോളം മാത്രം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. 

അപകടസ്ഥലത്തുനിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് : സൂര്യയ്ക്ക് കീഴിൽ ഇന്ത്യ ഇന്ന് ഇറങ്ങും

0

കൊളംബോ : പരിശീലകനായി ഗംഭീറും നായകനായി സൂര്യകുമാറും സ്ഥാനമേറ്റതിന് ശേഷം ആദ്യ പരീക്ഷണത്തിന് ടി 20 ലോക ചാമ്പ്യന്മാരായ ഇന്ത്യ. ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരെ നേരിടും. ലോകകപ്പ് വിജയത്തിന് ശേഷമാണ് രാഹുൽ ദ്രാവിഡിന് പിൻഗാമിയായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനമേറ്റത്. ടി20യിൽ നിന്നും രോഹിത് ശർമ വിരമിച്ചതിന് പിന്നാലെയാണ് സൂര്യകുമാർ യാദവിനെ നായകനായി നിയമിച്ചത്. അരങ്ങേറ്റം ഗംഭീരമാക്കാനുള്ള അവസരമാണ് ഇരുവർക്കും പരമ്പര.

ഐപിഎലിൽ രണ്ടുതവണ കളിക്കാരനെന്ന നിലയിലും ഒരുതവണ ടീം മെന്റർ എന്ന നിലയിലും കിരീടം നേടിയ ചരിത്രം ഗംഭീറിനുണ്ട്. ലോകകപ്പിൽ വൈസ് ക്യാപ്റ്റനായിരുന്ന ഹർദിക് പാണ്ഡ്യ അടുത്ത ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിക്കവെയാണ് സൂര്യകുമാറിനെ തേടി അപ്രതീക്ഷിത ക്യാപ്റ്റൻസിയെത്തിയത്. വിരാട്‌ കോഹ്ലി , രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യ ടൂർണമെന്റ് കൂടിയാണ് ഇത്. ശുഭ്മാൻ ഗിൽ, യശസ്വി ജെയ്‌സ്വാൾ, റിങ്കു സിങ്, റയാൻ പരാഗ് എന്നിവർ മികച്ച പ്രകടനത്തിലൂടെ ടീമിൽ സ്ഥിര സാന്നിധ്യമാകാനാകും ശ്രമം. ഓൾറൗണ്ടർ ജഡേജയുടെ വിടവിലേക്ക് സ്ഥിരം എൻട്രി പ്രതീക്ഷിച്ചാവും അക്‌സർ പട്ടേലും പാണ്ഡ്യയും ശിവം ദുബെയും വാഷിങ്ടൺ സുന്ദറും ഇറങ്ങുക. ബൗളിങ്ങിൽ ബുംറയ്ക്ക് വിശ്രമം നൽകിയ സാഹചര്യത്തിൽ അർഷദീപ് സിങ്ങും മുഹമ്മദ് സിറാജും പേസ് നിരയെ നയിക്കും.

ലോകകപ്പ് തോൽവിക്ക് ശേഷം ശ്രീലങ്കയും ഇടക്കാല പരിശീലകൻ സനത് ജയസൂര്യയുടെ ശിക്ഷണത്തിലാണ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. ബാറ്റർ ചരിത് അസലങ്കയാണ് ടീമിനെ നയിക്കുന്നത്. 

വൈദ്യുതി കണക്ഷന്‍ ഇനി അപേക്ഷ നൽകി 7 ദിവസത്തിനകം ലഭ്യമാകും

തിരുവനന്തപുരം : വൈദ്യുതി കണക്ഷനെടുക്കാനും ബില്ലടക്കാതെ വിഛേദിച്ചാൽ പണമടച്ച്‌ പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ തീരുമാനം. അപേക്ഷ നൽകി ഏഴ് ദിവസത്തിനകം കണക്-ഷൻ ലഭ്യമാക്കണം. ഇതിനായി ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്‌ത്‌ ഉത്തരവിറങ്ങി.
കെഎസ്ഇബിയുടെ സേവനങ്ങൾക്ക് ഓൺലൈൻ ഉപയോഗപ്പെടുത്തണമെന്നതും പ്രധാന നിർദേശമാണ്‌. അപേക്ഷയിൽ ഏഴുദിവസത്തിനകം നടപടിയെടുക്കണം.

പ്രയാസമേറിയ സ്ഥലങ്ങളിൽ ഒരുമാസംവരെ സമയമെടുക്കാം. അപേക്ഷ നൽകി 45 ദിവസത്തിനകം ഉദ്യോഗസ്ഥൻ വീട്ടിലെത്തി വൈദ്യുതി തൂണടക്കമുള്ള ഉപകരണങ്ങളുടെ തുക അറിയിക്കണം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ നാല് കിലോവാട്ട് വരെമാത്രമാണ് ഉപയോഗമെങ്കിൽ വീട്ടിലെ കണക്-ഷൻ ഉപയോഗിക്കാം. അതിന് പ്രത്യേക വാണിജ്യകണക്-ഷൻ എടുക്കേണ്ട. കൂടുതൽ വൈദ്യുതി ചാർജിങ്‌ സ്റ്റേഷനുകൾ തുടങ്ങാനും പുതിയ കോഡിൽ നിർദേശമുണ്ട്. അധിക ലോഡിന്റെ ഉപയോഗലംഘനത്തിന് മീറ്ററിൽ രേഖപ്പെടുത്തിയത് മാത്രം കണക്കിലെടുത്താകണം പിഴ.

സർക്കാരിന്റെ ഊർജനയത്തിന് പിന്തുണയായി ബഹുനില കെട്ടിടങ്ങളിൽ വൈദ്യുതി ചാർജിങ് യൂണിറ്റ് സ്ഥാപിക്കും. വാടകകെട്ടിടങ്ങളിലെ സെക്യുരിറ്റി ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരമായി കെട്ടിട ഉടമയുടെയും വാടകക്കാരന്റെയും രേഖകൾ സൂക്ഷിക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റിന്‌ പ്രത്യേക അക്കൗണ്ടും രൂപീകരിക്കാം.

ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം : മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം 1.6 –-2  കിലോക്കുള്ളിലും  പത്താം ക്ലാസിലെ ബാഗുകളുടെ ഭാരം 2.5 –- 4.5 കിലോയ്ക്കും  ഇടയിൽ ആക്കുന്ന വിധം ക്രമീകരണങ്ങൾ നടത്താനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.

ഭാരം കുറയ്‌ക്കുന്നതിന് വേണ്ടി നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായാണ് അച്ചടിച്ച് നൽകുന്നത്. ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഒന്നു  മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധി പരാതികളും നിർദ്ദേശങ്ങളും രക്ഷിതാക്കളുടെ ഭാഗത്തു നിന്നും മറ്റും ഉയരുന്ന സാഹചര്യത്തിലാണ്‌ നടപടി. 

പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം

0

ഭരണങ്ങാനം: ലളിതജീവത്തിന്‍റെ സന്ദേശം സമൂഹത്തിന് സമ്മാനിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ ലാളിത്യത്തിന്‍റെ മാതൃകയായി പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം. വൈദികരും സന്യസ്തരും രൂപതാംഗങ്ങളുടെ പ്രതിനിധികളും സംഗമിച്ച വേദിയില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് ജൂബിലിദീപം തെളിയിച്ചത്. സുവിശേഷസാക്ഷ്യത്തിന് പുകള്‍പെറ്റ പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെ ആരംഭം വിശുദ്ധ കുര്‍ബാന കേന്ദ്രിതമായിരുന്നുവെന്നതും ഏറെ ശ്രദ്ധേയമായി.

പാസ്റ്ററല്‍ കൗണ്‍സില്‍ കമ്മിറ്റി ചെയര്‍മാന്മാര്‍, രൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍, ഇടവകകളില്‍ നിന്നുള്ള കൈക്കാരന്മാര്‍, സന്യസ്ത, സന്യാസിസഭകളുടെ പ്രതിനിധികള്‍ എന്നിവര്‍ സമൂഹബലിയില്‍ പങ്കെടുത്തു. ദൈവാനുഗ്രഹത്തിന്‍റെ 74 വര്‍ഷങ്ങള്‍ സമ്മാനിച്ച ദൈവത്തിന് നന്ദിചൊല്ലിയാണ് ജൂബിലി ഉദ്ഘാടനത്തിനെത്തിയവരെല്ലാം മടങ്ങിയത്.ജൂബിലിയോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ഥന മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ചൊല്ലി. അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തിലെത്തിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ സഭാതലവന് പൂച്ചെണ്ടി നല്‍കി.

മന്ത്രി റോഷി അഗസ്റ്റിന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പി.സി. ജോര്‍ജ്, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭരണങ്ങാനത്ത് വി .അൽഫോൻസാമ്മയുടെ തിരുനാൾ,    ഇന്നും നാളെയും ഗതാഗത ക്രമീകരണം

0

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വിലങ്ങുപാറ ജംഗ്ഷൻമുതൽ മിസ് കുമാരി റോഡ് ജംഗ്ഷൻവരെ ഇന്നു വൈകുന്നേരം ആറുമുതൽ രാത്രി ഒമ്പതുവരെയും പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയും ടൗണിൽ വൺവേ ആയിരിക്കും. ഈരാറ്റുപേട്ടയിൽ നിന്നുവരുന്ന വാഹനങ്ങൾ വിലങ്ങുപാറ ജംഗ്ഷനിൽ ആളിറക്കി ഇടത്തോട്ട് തിരിഞ്ഞ് ചർച്ച് വ്യൂ റോഡിലൂടെ പ്രധാന റോഡിൽ എത്തണം. പാലായിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ അൽഫോൻസാ ടവറിനു മുമ്പിൽ ആളിറക്കി മെയിൻ റോഡിലൂടെ പോകണം.

പാലാ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ വട്ടോളി പാലത്തിന് സമീപവും ഈരാറ്റുപേട്ട ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ വിലങ്ങുപാറ ക്ഷേത്ര ഭാഗത്തും പാർക്ക് ചെയ്യണം. ചെറു വാഹനങ്ങൾ തീർഥാടന കേന്ദ്രത്തിന് സമീപം സ്കൂൾ മൈതാനം, എസ്എച്ച് ഗ്രൗണ്ട്, മുതുപ്ലാക്കൽ ഗ്രൗണ്ട്, അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും ഇരുചക്ര വാഹനങ്ങൾ മാതൃഭവന് മുമ്പിലും പാർക്ക് ചെയ്യണം. വിലങ്ങുപാറ ജംഗ്ഷൻ മുതൽ അൽഫോൻസാ ഗേറ്റ് വരെയുള്ള മെയിൻ റോഡിൽ പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ഭാഗത്തുനിന്നും പാലാ ഭാഗത്തേക്കു തടിവണ്ടികൾക്കും വലിയ വാഹനങ്ങൾക്കും വൈകുന്നേരം മൂന്നുമുതൽ 10 വരെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

നാളെ തീർഥാടന കേന്ദ്രത്തിലെത്തുന്ന എല്ലാ വാഹനങ്ങളും അൽഫോൻസാ ഗേറ്റ് വഴി പള്ളിമുറ്റത്ത് പ്രവേശിച്ച് ഇടവക ദൈവാലയത്തിന്‍റെ മുമ്പിൽകൂടി പുറത്തേക്ക് പോകേണ്ടതാണ്. രാവിലെ ആറു മുതൽ വൈകുന്നേരം ഒമ്പതുവരെ ഗ്രൗണ്ടിൽ വൺവേ ആയിരിക്കും. പാലാ ഡിവൈഎസ്പി കെ. സദന്‍റെയും പാലാ എസ്എച്ച്ഒ ജോബിൻ ആന്‍റണിയുടെയും നേതൃത്വത്തിൽ എടുത്ത തീരുമാനം തീർഥാടനകേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അറിയിച്ചു.

അല്‍ഫോന്‍സാമ്മ പരാതിയില്ലാത്ത സഹനത്തിനുടമ: മാര്‍ മാത്യു അറയ്ക്കല്‍

0

ഭരണങ്ങാനം: പരിധിയില്ലാത്ത സ്‌നേഹവും പരാതിയില്ലാത്ത സഹനവുമാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയതെന്ന് കാഞ്ഞിരപ്പള്ളി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ഇന്നലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം തീര്‍ഥാ ടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്.

വിഷമതകള്‍ ഉണ്ടാകാം, പക്ഷേ അല്‍ഫോന്‍സയെപ്പോലെ ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുക. സഹനങ്ങളോടുള്ള അല്‍ഫോന്‍സാമ്മയുടെ മനോഭാവം വളരെ പ്രസക്തമാണ്. ഈശോയുടെ കുരിശിലെ അനുഭവങ്ങള്‍ തീവ്രമായിത്തന്നെ അൽഫോന്‍സാമ്മയ്ക്ക് ലഭിച്ചുവെന്നും ലളിതമായ കാര്യങ്ങളിലൂടെ ദൈവത്തെ സ്വന്തമാക്കി ആനന്ദത്തോടെ ജീവിച്ചവളാണ് വിശുദ്ധ അല്‍ഫോന്‍സായെന്നും ബിഷപ് പറഞ്ഞു. ഫാ. ജോസഫ് മഠത്തിപ്പറമ്പില്‍, ഫാ. സോബിന്‍ പരിന്തിരിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. ജോര്‍ജ് ചീരാംകുഴി, ഫാ. ജോസഫ് വടക്കേക്കൂറ്റ്, ഫാ. മാത്യു മണക്കാട്ട്, ഫാ. എവുജിന്‍ മടുക്കിയാങ്കല്‍, ഫാ. തോമസ് പൈങ്ങോട്ട്, ഫാ. തോമസ് വാഴയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങള്‍ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. തോമസ് പരിയാരത്ത് ജപമാല പ്രദക്ഷിണത്തിന് കാര്‍മികത്വം വഹിച്ചു.

അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്ന്

പുലര്‍ച്ചെ 5.30നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. തോമസ് തോട്ടുങ്കല്‍. 6.45നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍. 8.30നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ഏബ്രഹാം പാലയ്ക്കാത്തടത്തില്‍. 10നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോസഫ് കുറ്റിയാങ്കല്‍. 11.30നു വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന- മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍. ഉച്ചകഴിഞ്ഞു 2.30നു വിശുദ്ധ കുര്‍ബാന- ഫാ. ബിജു മൂലക്കര, സന്ദേശം- ഫാ. ജോസഫ് തേര്‍മഠം.

വൈകുന്നേരം നാലിന് റംശാ- ഫാ. ജോസഫ് മണര്‍കാട്ട്. അഞ്ചിന് ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന, സന്ദേശം- മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. രാത്രി 6.30നു ജപമാല പ്രദക്ഷിണം-ഫാ. തോമസ് മധുരപ്പുഴ, തിരുനാള്‍ സന്ദേശം-ഫാ. ജില്‍സണ്‍ മാത്യു കക്കാട്ടുപിള്ളില്‍.