സീതത്തോട്∙വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നു ഗവി ഫോറസ്റ്റ് സ്റ്റേഷനു പരിരക്ഷ. പെരിയാർ കടുവ സങ്കേതം കിഴക്ക് ഡിവിഷന്റെ പരിധിയിലുള്ള ഗവി സ്റ്റേഷനു ചുറ്റോടു ചുറ്റും സൗരോർജ വേലി സ്ഥാപിച്ചാണ് സുരക്ഷ ക്രമീകരിച്ചത്. വേലി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.കഴിഞ്ഞ കുറെ നാളുകളായി വന്യ മൃഗങ്ങളുടെ ശല്യം പതിവാണ്. സന്ധ്യ കഴിഞ്ഞാൽ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ പതിവായി സ്റ്റേഷൻ പരിസരത്ത് എത്താറുണ്ട്. സ്റ്റേഷനിൽ 20ൽ അധികം ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്. ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാട്ടേഴ്സുകളും സുരക്ഷാ വലയത്തിനുള്ളിലായി.ഗവിയിലേക്കു പോകുമ്പോൾ ഈ സ്റ്റേഷനു മുന്നിലൂടെയാണു പോകുന്നത്.ഏതാനും മാസം മുൻപ് സ്റ്റേഷനു മുൻപിലത്തെ വീട് പൂർണമായും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നിരുന്നു.