ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ബിആർഎസ് നേതാവ് കെ കവിതയ്ക്കും ജാമ്യമില്ല. ജുഡീഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി. റൗസ് അവന്യൂ കോടതിയിലെ വാദത്തിനിടെ പ്രതികളെ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കി. ഇരുവരെയും മെയ് ഏഴിന് വീണ്ടും കോടതിയിൽ ഹാജരാക്കും.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 15നാണ് ഇഡി കവിതയെ കസ്റ്റഡിയിലെടുത്തത്. മാർച്ച് 21ന് കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമാസമായി തിഹാർ ജയിലിലാണ്. കവിതയെ ജയിലിനുള്ളിൽവെച്ച് സിബിഐ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.