തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗൺസിൽ യോഗവും ചേർന്നു. ഇടതുമുന്നണി യോഗത്തിനുശേഷം കൺവീനർ ഇ.പി.ജയരാജൻ പാർട്ടികൾ മത്സരിക്കുന്ന സീറ്റികളുടെ പ്രഖ്യാപനം നടത്തി.സിപിഎം 15 സീറ്റിലും സിപിഐ നാലു സീറ്റിലും കേരള കോൺഗ്രസ്-എം ഒരു സീറ്റിലും മത്സരിക്കും.മാണി വിഭാഗം എൽഡിഎഫിന്‍റെ ഭാഗമായതോടെ സിപിഎമ്മിന് ഒരു സീറ്റ് നഷ്ടമായി.ആർജെഡി സീറ്റ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ തവണ മത്സരിച്ച പാർട്ടികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെയെന്ന നിർദ്ദേശം ഇടത് മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വച്ചു.നിലവിൽ സിപിഎം മത്സരിക്കുന്ന കോട്ടയം സീറ്റ് മാണി വിഭാഗത്തിന് നൽകാൻ നേരത്തെ ധാരണയായിരുന്നു. ഇവിടെ സിറ്റിംഗ് എംപി തോമസ് ചാഴികാടൻ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്നും ഉറപ്പാണ്.മറ്റ് സ്ഥാനാർഥികളെ സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടിയതിനുശേഷമാകും അന്തിമ തീരുമാനമെടുക്കുക. ഞായറാഴ്ച സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്.തൃശൂരിൽ വി.എസ്.സുനിൽ കുമാറിനും മാവേലിക്കരയിൽ എവൈഎസ്എഫ് നേതാവ് സി.എ അരുൺ കുമാറിനുമാണ് സാധ്യത. സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ സ്ഥാനാർഥികളെ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here