വയനാട്: ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസവും തുടരുന്നു. നിലവില്‍ വയനാട് കാട്ടിക്കുളത്തിനടുത്ത് ഇരുമ്പുപാലത്തിന് സമീപമാണ് ആന ഉള്ളത്. ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.ചെറിയ പൊന്തക്കാടുകള്‍ ഉണ്ടെങ്കിലും താരതമ്യേന നിരപ്പായ പ്രദേശത്താണ് ആന ഇപ്പോഴുള്ളത്. ദൗത്യസംഘം നിലവില്‍ ആനയുടെ 400 മീറ്റര്‍ അകലെയാണുള്ളത്.
ട്രാക്കിംഗ് സംഘം സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമാകും മയക്കുവെടി വയ്ക്കാനുള്ള വെറ്റിനറി സംഘം ആനയ്ക്ക് സമീപത്തേക്ക് നീങ്ങുകമയക്കുവെടി വച്ച് പിടിക്കുന്ന മുറയ്ക്ക് ആനയെ പാർപ്പിക്കുന്നതിനു മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് ആസ്ഥാനത്ത് പന്തി സജ്ജമാക്കിവരികയാണ്.
മയക്കുവെടി പ്രയോഗിക്കാൻ ഉതകും വിധത്തിൽ തുറസായ സ്ഥലത്ത് ആന നിലയുറപ്പിക്കാത്തതാണ് കഴിഞ്ഞ മൂന്നു ദിവസും ദൗത്യത്തിനു തടസമായത്. ആനയെ പിടിക്കാത്തതിൽ ജനക്കൂട്ടം തിങ്കളാഴ്ചയും പ്രതിഷേധവുമായി രംഗത്തുവന്നു.വനംവകുപ്പ് ഉദ്യോഗസ്ഥർ സാഹചര്യം വിശദീകരിച്ചശേഷമാണ് ആളുകൾ ശാന്തരായത്. 200 അംഗങ്ങൾ അടങ്ങുന്നതാണ് ബേലുർ മഖ്നയെ പിടിക്കുന്നതിനു നിയോഗിച്ച ദൗത്യസംഘം.