കാഞ്ഞിരപ്പള്ളി : യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ. പര്യടനം ചമ്പക്കര പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച. യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് പര്യടനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് ബോംബ് ഉണ്ടാക്കാനും കള്ളവോട്ട് ചെയ്യാനും ആണ് തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ബിജെപി ആണെങ്കിൽ ഇവിഎം മെഷീനിൽ കൃത്രിമം നടത്തിക്കൊണ്ട് തെരഞ്ഞെടുപ്പിന് അട്ടിമറിക്കാൻ ആണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറികളെ ചെറുത്തുനിൽക്കാൻ യുഡിഎഫ് പ്രവർത്തകർ സജ്ജരാകണം എന്നും പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
ജനജീവിതം ദുരിതമാക്കിയ കേന്ദ്ര സംസ്ഥാന ഭരണകക്ഷികൾ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള പൂർണ്ണ ശ്രമത്തിലാണ് എന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പറഞ്ഞു. ജനങ്ങളെ ചേർത്തുപിടിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യ മതേതരങ്ങൾ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുവാനും ഇന്ത്യ എന്ന ആശയത്തിന് സംരക്ഷിക്കുവാനും കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. ജീ രജ്, യു.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവീനർ ജിജി അഞ്ജനി, അഡ്വക്കേറ്റ് സേതു, ഷിൻസ് പീറ്റർ, കേരള കോൺഗ്രസ് നേതാവ് സി വി തോമസുകുട്ടി, മുസ്ലിം ലീഗ് നേതാവായ അബ്ദുൽ കരിയും മുസ്ലിയാർ, നൗഷാദ് കരിമ്പിൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ചമ്പക്കര പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച പര്യടനം കുത്രപ്പള്ളി, കറുകച്ചാൽ, പള്ളിക്കത്തോട്, എരുമത്തല, കുറ്റത്തെക്കേൽ, ചിറക്കടവ് അമ്പലം, പേട്ട കവല വഴി കാഞ്ഞിരപ്പള്ളി ടൗണിൽ അവസാനിച്ചു