കോട്ടയം: ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, വൈക്കം താലൂക്കുകളിലെ 1,040 പേര്‍ക്ക് ഭൂമി തരംമാറ്റി നല്‍കി ഉത്തരവുകള്‍ കൈമാറി.

ഭൂമി തരം മാറ്റാനായായി അപേക്ഷ നല്‍കിയവര്‍ക്കായി കോട്ടയം മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലും കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തിലും സംഘടിപ്പിച്ച അദാലത്തിലൂടെയാണ് ഉത്തരവുകള്‍ നല്‍കിയത്.

ഭൂമി തരംമാറ്റി ലഭിക്കാനായി വര്‍ഷങ്ങളായി കാത്തിരുന്നവര്‍ക്ക് അദാലത്ത് ആശ്വാസമായി. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നല്‍കിയ ഫോറം ആറ് ഓണ്‍ലൈന്‍ അപേക്ഷകളില്‍ സൗജന്യ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്‍റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നല്‍കിയത്.

കോട്ടയത്ത് 500 പേര്‍ക്ക്

കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകള്‍ക്കായുള്ള അദാലത്താണ് കോട്ടയത്ത് നടന്നത്. അദാലത്തില്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവുകള്‍ കൈമാറി. 500 പേര്‍ക്കാണ് ഇവിടെ തരം മാറ്റല്‍ ഉത്തരവു കൈമാറിയത്. കോട്ടയം താലൂക്കില്‍നിന്ന് 368 പേര്‍ക്കും ചങ്ങനാശേരി താലൂക്കില്‍നിന്ന് 131 പേര്‍ക്കും കാഞ്ഞിരപ്പള്ളി താലൂക്കില്‍നിന്ന് ഒരാള്‍ക്കുമാണ് ഭൂമി തരംമാറ്റി അദാലത്തിലൂടെ ഉത്തരവു നല്‍കിയത്

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍ കുമാര്‍, കോട്ടയം ആര്‍ഡിഒ വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) സോളി ആന്‍റണി, കോട്ടയം തഹസില്‍ദാര്‍ എസ്.എന്‍. അനില്‍കുമാര്‍, ചങ്ങനാശേരി തഹസില്‍ദാര്‍ ടി.എ. വിജയസേനന്‍ എന്നിവര്‍ പങ്കെടുത്തു

കടുത്തുരുത്തിയില്‍ 540 പേര്‍ക്ക്

മീനച്ചില്‍, വൈക്കം താലൂക്കുകള്‍ക്കായുള്ള അദാലത്താണ് കടുത്തുരുത്തിയില്‍ നടന്നത്. എംഎല്‍എമാരായ സി.കെ. ആശയും മോന്‍സ് ജോസഫും ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും ഉത്തരവുകള്‍ കൈമാറി.

540 പേര്‍ക്കാണ് ഭൂമി തരംമാറ്റല്‍ ഉത്തരവുകള്‍ ലഭിച്ചത്. വൈക്കം താലൂക്കില്‍നിന്ന് 505 പേര്‍ക്കും മീനച്ചില്‍ താലൂക്കില്‍ നിന്നു 35 പേര്‍ക്കുമാണ് ഭൂമി തരം മാറ്റിയുള്ള ഉത്തരവുകള്‍ ലഭിച്ചത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സുനില്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍ കുമാര്‍, പാലാ ആര്‍ഡിഒ പി.ജി. രാജേന്ദ്രബാബ എന്നിവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here