കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും കുതിച്ച് റോക്കറ്റ് പോലെ കുതിച്ച് സ്വർണവില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,815 രൂപയിലും പവന് 54,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,710 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് 54,360 രൂപയായി ഉയര്‍ന്നിരുന്നു. ഈ റിക്കാർഡാണ് ഇന്നു തകർത്തത്. വ്യാഴാഴ്ച സ്വര്‍ണവില 240 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും വില തിരിച്ചുകയറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here