തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ കോടതിയിൽ കൂടുതൽ വിശദീകരണം നൽകി സിബിഐ. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിലാണ് സിബിഐ വിശദീകരണം നൽകിയത്.
ഹർജിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സിബിഐ പരിശോധിച്ചതാണെന്നും അടിസ്ഥാനരഹിതമായ മൊഴികള്‍ തള്ളിയതാണെന്നും സിബിഐ സിജെഎം കോടതിയെ അറിയിച്ചു. ഈ വിശദീകരണം പരിശോധിച്ച് മറുപടി നൽകാൻ സമയം വേണമെന്ന് ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ അറിയിച്ചു.
ഇതിനൊപ്പം തന്നെ കേസിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ രഘുനാഥൻ നായർ സമർപ്പിച്ച ഹർജിയിലും വാദം നടന്നു. നിയമപരമായി നിൽക്കാത്ത ഹർജി തള്ളണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് ഈ മാസം 12 ലേക്ക് മാറ്റി.