തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരേ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മാസപ്പടി കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി. കേസ് തള്ളണമെന്ന വിജിലൻസ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽനാടൻ ഹർജി ഫയൽ ചെയ്തത്. അഴിമതി നിരോധന നിയമത്തിന്‍റെ വകുപ്പിൽ ഉള്‍പ്പെടുത്തി അന്വേഷിക്കാവുന്ന ആരോപണങ്ങള്‍ ഹർജിയിലില്ലെന്നും, ഹർജി തള്ളണമെന്നും വിജിലൻസ് ഡയറക്ടർ നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിച്ചില്ല.ഹര്‍ജി നിലനില്‍ക്കില്ലെന്നും ആദായനികുതി സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ തീരുമാനം വിജിലന്‍സിന്‍റെ പരിധിയില്‍ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലന്‍സ് നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here