നെയ്യാറ്റിൻകര: കൊലപാതക ശ്രമത്തിൽ പ്രതികൾക്ക് ഏഴുവർഷം കഠിന തടവ്. പാറശ്ശാല പരശുവയ്ക്കൽ കൊല്ലിയോട് എസ്.ബി സദനം വീട്ടിൽ സഹോദരങ്ങളായ രാധാകൃഷ്ണൻ, ഭാസി എന്നിവരെ വീട്ടിൽ അതിക്രമിച്ചു കയറി രാത്രിയിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ പരശുവയ്ക്കൽ കൊല്ലിയോട് ജി.എസ് ഭവനിൽ കിങ്സിലി (53), ആലുനിന്ന വിള കരയ്ക്കാടു എം.ഇ ഭവനിൽ ഷിജിൻ (41) എന്നിവരെയാണ് ഏഴുവർഷം കഠിനകഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും വിധിച്ച് നെയ്യാറ്റിൻകര അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ ഉത്തരവിട്ടത്.2007 മേയ് 24ന് രാത്രി 10നാണ് കേസിനാസ്പദമായ സംഭവം. മൂന്നംഗസംഘം ആയുധങ്ങളും ആയി വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികൾ സ്പിരിറ്റു കടത്തുന്ന വിവരം രാധാകൃഷ്ണനും ഭാസിയും എക്സൈസിനെ അറിയിച്ചെന്ന വിരോധത്താലായിരുന്നു ആക്രമണം. മൂന്നാം പ്രതി ഗോഡ്വിൻ ജോസ് മരിച്ചു.