തിരുവല്ല : കുറ്റപ്പുഴക്ക് സമീപം കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ‌മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചുതൃശ്ശൂർ മണ്ണുത്തി തത്ത്യാലിക്കൽ ശരത് (23) നാണ് ‌മർദ്ദനമേറ്റത്. ഇയാൾ സഞ്ചരിച്ച കാറും അക്രമിസംഘം അടിച്ചു തകർത്തു.ഇന്നലെ രാത്രി 10 മണിയോടെ പായിപ്പാട് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ നിർത്തിയ ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു.

അതിക്രൂരമായി ‌മർദ്ദിച്ച ശേഷം ശരത്തിനെ ഇന്ന് പുലർച്ചെ ആറു മണിയോടെ കവിയൂർ മാകാട്ടി കവലയിൽ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.തുടർന്ന് കാർ അടിച്ച് തകർത്ത് സംഘം കടന്നുകളഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ല സ്വദേശിയായ ഗുണ്ടാനേതാവും സംഘവും ആണ് തട്ടിക്കൊണ്ടുപോയി ‌മർദ്ദിച്ചതെന്ന് ശരത് പറഞ്ഞു.

പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ശരത്തിനെ സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മണ്ണുമാഫിയകൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.സംഭവത്തിൽ തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാന്താനം സ്വദേശി സേതുവിന്‍റെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തിയന്ത്രത്തിന്‍റെ ഡ്രൈവറാണ് ‌മർദ്ദനമേറ്റ ശരത് . 

LEAVE A REPLY

Please enter your comment!
Please enter your name here