മാരാമൺ: പമ്പാതീരത്തു വചന കൂടാരമൊരുങ്ങി; ഇന്നു മുതൽ ഒരാഴ്ച തിരുവചന വിരുന്നിന്‍റെ നാളുകൾ. ദൈവവചനത്തിന്‍റെ ഉൾക്കാന്പുകൾ പ്രഭാഷണങ്ങളിലൂടെയും ഗാനങ്ങളിലൂടെയും ശ്രവിച്ച് ആത്മനിർവൃതി നേടാനായി വിശ്വാസ സമൂഹം തീരത്തേക്ക് ഒഴുകും.129-ാമത് മാരാമൺ കൺവൻഷന് ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് ആദ്യമണി മുഴങ്ങും. ‌നവീകരണ ആശയങ്ങളിലൂന്നിയ കാറ്റ് ആഞ്ഞുവിശീയപ്പോൾ 1895-ൽ മാർത്തോമ്മ സഭയുടെ സുവിശേഷ പ്രസംഗ സംഘം ആരംഭിച്ചതാണ് മാരാമൺ കൺവൻഷൻ.ഒരു നൂറ്റാണ്ടിലേറെയായി മാരാമൺ മണൽപ്പുറം പൊതുസമൂഹത്തിന്‍റെ ചാലകശക്തിയായി മാറിക്കൊണ്ടേയിരിക്കുന്നു. നവീന ആശയങ്ങളെ തിരുവചനാടിസ്ഥാനത്തിൽ വിശകലനം ചെയ്തു തലമുറകൾക്കു വഴികാട്ടിയായി മണൽപ്പുറം മാറുന്നു. ഒരുലക്ഷം പേർക്കിരിക്കാവുന്ന പന്തലാണ് ഇക്കുറിയും തയാറായിരിക്കുന്നത്.ഓരോ പതിറ്റാണ്ടുകൾ പിന്നിടുന്പോഴും പന്പാനദിയുടെ ഗതി മാറുകയും മണൽപ്പുറത്തിന്‍റെ പഴമയും സൗന്ദര്യവുമെല്ലാം നഷ്ടമാകുകയും ചെയ്തെങ്കിലും കൺവൻഷൻ നഗറിലെ ശീതളിമച്ഛായയ്ക്കു മങ്ങലേറ്റിട്ടില്ല. ഇന്നും പന്പയിൽനിന്നുള്ള ഇളംതെന്നലാണ് വിശ്വാസികളുടെ മനസിലേക്ക് കുളിർമഴയായി പെയ്തിറങ്ങുന്നത്.അത്യുക്ഷ്ണത്തിന്‍റെ കാലഘട്ടമാണെങ്കിലും പന്പയുടെ തീരത്ത് ഇനിയുള്ള ഒരാഴ്ച വിശ്വാസികളുടെ ഒഴുക്കുതന്നെയാകും. നാളെ മുതൽ മൂന്ന് പ്രധാന യോഗങ്ങളും ബൈബിൾ ക്ലാസുകളടക്കം പ്രത്യേകം സെക്‌ഷനുകളും പന്തലിനു കീഴിൽ നടക്കും.കുടുംബവേദി, യുവവേദി യോഗങ്ങൾ കുടുംബവേദി യോഗങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. കൗൺസിലർ റവ. ഡോ. കെ. തോമസ് നേതൃത്വം നൽകും.വ്യാഴം മുതൽ ശനിവരെ വൈകുന്നേരം നാലിന് യുവവേദി യോഗങ്ങൾ മണൽപ്പുറത്ത് നടക്കും.ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, ഡോ.ജിനു സഖറിയ ഉമ്മൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവർ യുവവേദി യോഗങ്ങളിൽ പ്രസംഗിക്കും.സായാഹ്നയോഗങ്ങൾ വൈകുന്നേരം ആറിന് ആരംഭിച്ച് 7.30ന് സമാപിക്കും.ബുധൻ മുതൽ ശനിവരെ രാത്രി 7.30 മുതൽ ഒന്പതു വരെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളുടെ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷൻ ഫീൽഡ് കൂട്ടായ്മകൾ പന്തലിൽ നടക്കും. വ്യാഴം ഉച്ചകഴിഞ്ഞ് സന്നദ്ധ സുവിശേഷ സംഘത്തിന്‍റെയും വെള്ളിയാഴ്ച സേവികാസംഘത്തിന്‍റെയും പ്രത്യേക യോഗങ്ങളാണ്.ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ സുവിശേഷ പ്രസംഗസംഘത്തിന്‍റെ നേതൃത്വതതിലുള്ള മിഷണറി യോഗത്തിൽ മാത്യൂസ് മാർ അത്തനേഷ്യസ് ഗോസ്പൽ ടീമിന്‍റെ കനക ജൂബിലി ഉദ്ഘാടനം നടക്കും.ണൽപ്പുറത്തേക്ക് മൂന്നു പാലങ്ങൾകൺവൻഷനു വേദിയാകുന്ന മണൽ‌പ്പുറത്തേക്ക് പന്പാനദിക്കു കുറുകെ മൂന്ന് താത്കാലിക പാലങ്ങൾ നിർമിച്ചിട്ടുണ്ട്. നെടുന്പ്രയാർ, മാരാമൺ കരകളിൽ നിന്നാണ് പാലങ്ങൾ. മാരാമൺ റിട്രീറ്റ് സെന്‍ററിനു താഴെ നിന്നുള്ള പാലത്തിലൂടെ തിരക്കുള്ളപ്പോൾ വൺവേ യാത്രയാകും ക്രമീകരിക്കുക. കൺവൻഷൻ ഒരുക്കങ്ങളുടെ ഭാഗമായി പാലമാണ് ആദ്യം നിർമിക്കുക.പന്തൽ നിർമാണത്തിനാവശ്യമായ സാധനങ്ങൾ ഇതിലൂടെയാണ് എത്തിക്കുന്നത്. പാലം നിർമാണത്തിന് സംസ്ഥാന ജലസേചന വകുപ്പ് സാങ്കേതിക സഹായം ഉൾപ്പെടെ നൽകുന്നുണ്ട്.വിവിധ സർക്കാർ വകുപ്പുകളുടെ മേൽനോട്ടം മാരാമണ്ണിലെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകും.സർക്കാരിന്‍റെ 22 വകുപ്പുകൾ നേരിട്ട് മാരാമൺ കൺവൻഷനുവേണ്ട സഹായം ചെയ്യുന്നുണ്ട്. തിരുവല്ല സബ്കളക്ടറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here