കോട്ടാങ്ങല്‍: കോട്ടാങ്ങൽ പടയണി കണ്ടു മടങ്ങിയ ഹയർ സെക്കൻഡറി വിദ്യാർഥി മണിമലയാറിന്റെ തീരത്തെ കുഴിയിൽവീണു മരിച്ചു. വെള്ളാവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുരേഷ് മൈലാട്ടുപാറയുടെ മകന് എസ്. ശ്രീശാന്താണ് (17) മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം കോട്ടാങ്ങല്‍ വലിയപടയണിക്കുശേഷം സുഹൃത്തുക്കളുമൊത്ത് ഇന്നലെ പുലർച്ചെ 3.30 ഓടെ വീട്ടിലേക്കു മടങ്ങുമ്പോള്‍ മണിമലയാറിന്റെ തീരത്തെ കടൂർക്കടവിനു സമീപം ആറിന്റെ തീരത്തെ കുഴിയിലേക്ക് ശ്രീശാന്ത് വീഴുകയായിരുന്നെന്നു പറയുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ശ്രീശാന്തിനെ ഒപ്പമുണ്ടായിരുന്നവർ മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പെരുന്പെട്ടി പോലീസ് കേസെടുത്തു.റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ മണിമല മുങ്ങാനിയിൽ പിതൃസഹോദരിയുടെ വീട്ടിലെത്തിക്കും. രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
കരിക്കാട്ടൂര്‍ സിസിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ശ്രീശാന്ത്. ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റുകൂടിയാണ് സുരേഷ് മൈലാട്ടുപാറ. ശ്രീശാന്തിന്റെ മാതാവ് അജിത പെരുവന്താനം പഞ്ചായത്തംഗമായിരുന്നു.
സഹോദരി: ശ്രീലക്ഷ്മി (നഴ്സ്, ആര്‍മി, മീററ്റ്