മറയൂർ: പള്ളനാട്ടിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം വീട്ടിലേക്ക് വെള്ളം തിരിച്ചുവിടാൻ പറമ്പിലേക്ക് എത്തിയപ്പോൾ കാട്ടുപോത്ത് വിരട്ടി ഓടിച്ചതിൽ വീണു പരുക്ക്. മംഗളംപാറ സ്വദേശിനെ പേരിമ്പം (62) ആണ് പരുക്കേത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന പേരിമ്പം വീട്ടിലേക്ക് ശുദ്ധജല ആവശ്യത്തിനായി വെള്ളം തിരിക്കാൻ സമീപത്തുള്ള പറമ്പിലെത്തി. അപ്പോൾ ഭീമൻ കാട്ടുപോത്ത് മുൻവശത്തെത്തി ഇത് കണ്ട് ഇടുങ്ങിയ വഴിയിലൂടെ ഓടിയപ്പോഴാണ് വീണു പരുക്കേറ്റത് . പേരിമ്പത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന മൊബൈലും താഴെ വീണു പൊട്ടി. ഇതിനിടയിൽ പേരിമ്പം ഒറ്റയ്ക്ക് താമസിക്കുന്ന സാഹചര്യത്തിൽ അയൽ വീട്ടുകാർ രാത്രിയിൽ പതിവുപോലെ വിളിച്ചപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു ഉടൻതന്നെ വീട്ടിലെത്തി നോക്കിയപ്പോൾ ആണ് സംഭവം കേട്ടറിഞ്ഞത് സാരമായ പരുക്ക് ഏറ്റ നിലയിൽ അസ്വസ്ഥയായി വീട്ടിൽ കിടക്കുകയായിരുന്നു. അയൽവാസികൾ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here