വയനാട്: മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ തണ്ണീർകൊമ്പനെ മയക്കുവെടിവെച്ചു. രണ്ടു തവണയാണ് ആനയ്ക്കു നേരെ വെടിയുതിർത്തത്. വെടിയേറ്റ ആന അനങ്ങാതെ നിൽക്കുകയാണ്. മൂന്ന് കുങ്കിയാനകളെ ഉടന്‍ തന്നെ ആനയ്ക്ക് സമീപത്ത് എത്തിക്കും. ഇവിടെ നിന്ന് ആനയെ ബന്ദിപ്പുർ വനമേഖലയിക്കാണു മാറ്റുക.വെറ്ററിനറി സർജൻ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ദൗത്യസംഘത്തിൽ മൂന്ന് കുങ്കിയാനകളും ഉണ്ടായിരുന്നു. അജീഷിനോടൊപ്പം 100 പേർ ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു. ജനവാസ കേന്ദ്രമായതിനാലും ആന വാഴത്തോട്ടത്തിലൂടെ സഞ്ചരിച്ചതുമാണ് ദൗത്യം തടസപ്പെടാനും, വൈകാനും കാരണമായത്.