ന്യൂഡൽഹി : തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ദില്ലി റൗസ് അവന്യു കോടതിയാണ് ഹർജി പരിഗണിക്കുക.ഇൻസുലിനും ഡോക്ടറുമായുള്ള കൂടിക്കാഴ്ചയും നിഷേധിച്ച് തിഹാർ ജയിലിനുള്ളിൽ കെജ്‌രിവാളിനെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് എഎപി ആരോപിച്ചിരുന്നു.എന്നാൽ പ്രമേഹ രോഗിയായ കെജ്‌രിവാൾ രോഗം വർധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങൾ ജയിലിൽ മനപ്പൂർവം കഴിക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആരോപിച്ചത്.പ്രമേഹമുള്ളതിനാൽ ഡോക്ടറുമായി എല്ലാ ദിവസവും വീഡിയോ കോൺഫറൻസിങ് നടത്താൻ അനുമതി തേടി കെജ്‌രിവാൾ നൽകിയ ഹർജി വിധി പറയാൻ മാറ്റിയതിനേത്തുടർന്നാണ് ഹർജിയിൽ ഇന്നും വാദം തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here