ഗുവാഹത്തി: ഐസിസ് ഇന്ത്യ തലവനെ പൊലീസ് അസമിൽ വച്ച് അറസ്​റ്റ് ചെയ്തു. ഇന്ത്യ തലവൻ ഹാരിസ് ഫാറൂഖിയെയും സഹായിയെയുമാണ് അറസ്​റ്റ് ചെയ്തത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നതിന് ശേഷമാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക ടാസ്‌ക് ഫോഴ്സ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരെ ഗുവാഹത്തിയിലെ എസ്ടിഎഫ് ഓഫീസിലേക്ക് എത്തിച്ചിട്ടുണ്ട്.ബംഗ്ലാദേശിൽ ക്യാമ്പ് ചെയ്തിരുന്ന ഇന്ത്യയിലെ ഐസിസിലെ രണ്ട് അംഗങ്ങൾ ധുബ്രി സെക്ടറിൽ നിന്ന് ഇന്ത്യയിലേക്ക് അതിക്രമിച്ച് കടന്ന് അട്ടിമറി പ്രവർത്തനങ്ങൾ നടത്തുമെന്ന് ഏജൻസികൾക്ക് വിവരം ലഭിച്ചെന്ന് പ്രത്യേക ടാസ്‌ക് ഫോഴ്സ് എൻഡിടിവിയോട് വ്യക്തമാക്കി. ഇന്ത്യയിലെ ഐസിസ് തലവൻ ഹാരിസ് ഫാറൂഖി എന്ന ഹരീഷ് അജ്മൽ ഫാറൂഖിയും ഇയാളുടെ കൂട്ടാളിയായ റെഹാനും ഇന്ത്യൻ അന്വേഷണ സംഘത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു.ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് പാർത്ഥസാരഥി മഹന്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘം ഇന്നലെ വൈകുന്നേരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇന്ത്യയിലുടനീളമുള്ള പല സ്ഥലങ്ങളിലും റിക്രൂട്ട്‌മെന്റ്, തീവ്രവാദ ഫണ്ടിംഗ്, ഭീകരപ്രവർത്തനങ്ങൾ എന്നിവ നടത്താനുള്ള ഗൂഢാലോചന ഇവർ നടത്തിയെന്നാണ് വിവരം. ഇവർക്കെതിരെ എൻഐഎ, ഡൽഹി, എടിഎസ്, ലഖ്നൗ എന്നിവിടങ്ങളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here