കാഞ്ഞങ്ങാട്: കാറിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന മയക്കുമരുന്നുമായി ഒരാളെ പാണത്തൂരിൽ പിടികൂടി. പൊലീസിനെ കണ്ട് ഒരാൾ കാറിൽനിന്ന് ഇറങ്ങി കടന്നുകളഞ്ഞു. രാവണീശ്വരം കൊട്ടിലങ്ങാട് സ്വദേശി സി.കെ. റഷീദാണ് (34) പിടിയിലായത്. അതിഞ്ഞാൽ സ്വദേശി സമീർ എന്ന ലാവ സമീറാണ് രക്ഷപ്പെട്ടത്.രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസന്റെയും എസ്.ഐ രഘുനാഥന്റെയും നേതൃത്വത്തിലുള്ള പൊലീസാണ് മയക്കുമരുന്ന് പിടികൂടിയത്. 3.410 ഗ്രാം എം.ഡി.എം.എ കാറിൽനിന്ന് കണ്ടെടുത്തു. ആൾട്ടോ 800 കാറിൽ പാണത്തൂർ ഭാഗത്തുനിന്ന് രാജപുരം ഭാഗത്തേക്ക് വരുകയായിരുന്നുപൊലീസിനെ കണ്ടപാടെ സമീർ കാറിൽനിന്നിറങ്ങി ഓടിരക്ഷപ്പെട്ടു. പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. റഷീദിനെ ചോദ്യം ചെയ്യുകയും കാർ പരിശോധിച്ചപ്പോൾ കവറിൽ സൂക്ഷിച്ച് സീറ്റിന് മുകളിൽ എം.ഡി.എം.എ കണ്ടെത്തുകയുമായിരുന്നു. സമീർ മുമ്പും മയക്കുമരുന്നു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here