പാലക്കാട്: മേട്ടുപ്പാറയില്‍ വീട് കയറിയുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. മേട്ടുപ്പാറ സ്വദേശി കുമാരന്, ഇയാളുടെ മകന്, സഹോദരന്, സഹോദരഭാര്യ ഇവരുടെ മക്കള്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമാരന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി ഓട്ടോ നിര്‍ത്തിയിടുന്നതിനെ ചൊല്ലി കുമാരനും രതീഷ്, രമേശ് എന്നിവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് പിന്നീട് പരിഹരിച്ച് ഇരുകൂട്ടരും മടങ്ങി.
എന്നാല്‍ രാവിലെ സഹോദരന്മാരായ രതീഷും, രമേശും കുമാരനെ വീട് കയറി ആക്രമിക്കുകയായിരുന്നു. ഇവരുടെ പിതാവ് സുബ്രഹ്മണ്യം, സഹോദരി തങ്കം എന്നിവരും ഒപ്പമുണ്ടായിരുന്നു.ഇതോടെ വീട്ടുകാര്‍ കല്ല് പെറുക്കി ഇവര്‍ക്ക് നേരെ എറിഞ്ഞു. കല്ലേറിൽ നാല് പേര്‍ക്കും പരിക്കുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.