നിലമ്പൂര്‍: വനം വകുപ്പ് നിര്‍ത്തിവച്ച കാട്ടുതേന്‍ സംഭരണം പുനരാരംഭിക്കുന്നു. പൊതുവിപണിയില്‍ വിലയില്ലാതായതോടെ കാട്ടുതേന്‍ വില്‍ക്കാന്‍ മാര്‍ഗമില്ലാതെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തിലായത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് വനംവകുപ്പ് താത്കാലിക തേന്‍ സംഭരണം തുടങ്ങുന്നത്. കിലോക്കണക്കിന് കാട്ടുതേനാണ് ആദിവാസി ഊരുകളിലും പട്ടികവര്‍ഗ സൊസൈറ്റികളിലും വനം വകുപ്പിന്‍റെ ഇക്കോ ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്നത്.

ഇതു ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആദിവാസികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുന്നതിനായി ഓരോ വനസംരക്ഷണസമിതിയില്‍ നിന്നു 200 കിലോഗ്രാം വീതം തേന്‍ സംഭരിക്കാന്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക് നിര്‍ദേശം നല്‍കി.

ആദിവാസികള്‍ ഉള്‍ക്കാടുകളില്‍ പോയി ശേഖരിച്ചാണ് കാട്ടുതേന്‍ കൊണ്ടുവരുന്നത്. വനം വകുപ്പും പട്ടികവര്‍ഗ സൊസൈറ്റികളും ഈ തേന്‍ സംഭരിച്ചാണ് ചെറുകിട വില്‍പ്പന നടത്തിവന്നിരുന്നത്.

എന്നാല്‍ പട്ടികവര്‍ഗ സൊസൈറ്റികളും വനം വകുപ്പും ശേഖരിച്ച തേന്‍ വില്‍ക്കാനാകാത്തതിനാല്‍ അവര്‍ തുടര്‍ സംഭരണം നിര്‍ത്തിയതാണ് ആദിവാസികള്‍ക്ക് തിരിച്ചടിയായത്. ഇതോടെ വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ഗോത്ര ഊരുകളിലെ കുടുംബങ്ങള്‍ ദുരിതത്തിലായിരുന്നുകഴിഞ്ഞ മൂന്ന് വര്‍ഷമായി സൊസൈറ്റികള്‍ തേന്‍ ശേഖരിക്കുന്നില്ല. ഏറ്റവും ഗുണമേന്‍മയേറിയ തേന്‍ എന്ന നിലയില്‍ കാട്ടുതേന് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും കാട്ടുതേന്‍ വാങ്ങാന്‍ സര്‍ക്കാര്‍ സംവിധാനമില്ലാത്തതിനാല്‍ വിപണിയില്‍ വലിയ തോതില്‍ വിലയിടിവുമുണ്ട്.
മുമ്പു സൊസൈറ്റികള്‍ മാത്രം വില്‍പ്പന നടത്തിയിരുന്നപ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് വരെ ആവശ്യക്കാരുണ്ടായിരുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here