കണ്ണൂർ: അടയ്ക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയ്ക്കായി വനംവകുപ്പ് തെരച്ചിൽ തുടരുകയാണ്. പല സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ പുരോഗമിക്കുന്നത്. എന്നാൽ കടുവയുടെ സാന്നിധ്യം ഇന്ന് കണ്ടെത്താനായിട്ടില്ല.ആറളം വൈൽഡ് ലൈഫ്, കൊട്ടിയൂർ വൈൽഡ് ലൈഫ്, കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ്, റാപ്പിഡ് റെസ്പോൺസ് ടീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്.
അതേസമയം തിങ്കളാഴ്ച വൈകുന്നേരം അടയ്ക്കാത്തോട് കരയംകാപ്പിൽ വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപം സ്ഥാപിച്ച കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പുലർച്ചെ കരയംകാപ്പ് കുരിശുപള്ളിക്ക് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന വനപാലകസംഘവും കടുവയെ നേരിട്ട് കണ്ടതായും പറയപ്പെടുന്നുണ്ട്.കടുവ പ്രദേശം വിട്ട് പോയിട്ടില്ലെന്ന് തന്നെയാണ് വനംവകുപ്പിന്റെ നിഗമനം.