പ്യോംഗ്യാംഗ്: ഉത്തര കൊറിയയുടെ മുന്‍ ആശയ പ്രചാരകനും കിം ജോംഗ്-ഇലിന്റെ വിശ്വസ്തനുമായിരുന്ന കിം കി നാം (94) അന്തരിച്ചു. 2022 മുതല്‍ വിവിധ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു കിം.നിലവിലെ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ പിതാവ് കിം ജോംഗ്-ഇലിനൊപ്പമായിരുന്നു കിം കി നാം പ്രവര്‍ത്തനം ആരംഭിച്ചത്. 1970കളില്‍ സംസ്ഥാന മാധ്യമങ്ങളുടെ ചുമതലയില്‍ കിം കി നാമെത്തി. ഉത്തരകൊറിയന്‍ നേതാക്കളുടെ രാഷ്ട്രീയ പ്രചാരണത്തിനായുള്ള മുദ്യാവാക്യങ്ങളുടെ സൃഷ്ടാവും കിം കി നാമായിരുന്നു.
2010 അവസാനത്തോടെയാണ് അദ്ദേഹം വിരമിച്ചത്. എന്നാല്‍ കിം ജോംഗ് ഉന്നിനൊപ്പം പൊതുപരിപാടികളില്‍ കിം കി നാം പങ്കെടുത്തിരുന്നു. കിം ജോംഗ്-ഇലിന്റെ ശവകുടീരത്തെ അനുഗമിക്കാന്‍ കിം ജോംഗ് ഉന്നിനൊപ്പം ചേര്‍ന്ന ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അദ്ദേഹം
ദക്ഷിണകൊറിയ സന്ദര്‍ശിച്ച ചുരുക്കം ചില ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരില്‍ ഒരാളുമായിരുന്നു കിം. ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ അദ്ദേഹത്തെ നാസി ജര്‍മനിയുടെ പ്രചരണ തലവന്‍ ജോസഫ് ഗീബല്‍സിനോട് ഉപമിച്ചിരുന്നു.കിം കി നാമിന്റെ മരണത്തില്‍ കിം ജോംഗ് ഉന്‍ അനുശോചിച്ചു. വിശ്വസ്തനായിരുന്നു കിം കി നാമെന്ന് അദ്ദേഹം പറഞ്ഞു.