കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാർഥികളെ തീരുമാനിച്ചു. എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുൽ സമദാനിയും തന്നെ മത്സരിക്കും. സ്ഥാനാർഥികൾ മാറില്ലെങ്കിലും സീറ്റുകൾ തമ്മിൽ വച്ചുമാറാനാണ് തീരുമാനം.അബ്ദുൾസമദ് സമദാനിയുടെ മലപ്പുറം സീറ്റ് ഇ.ടി. മുഹമ്മദ് ബഷീറിനു നല്‍കും. ഇ.ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഈ മാറ്റം. പകരം സമദാനി പൊന്നാനിയിൽ മത്സരിക്കും.ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്ന് നേരത്തെ കോൺഗ്രസ് അറിയിച്ചിരുന്നു. പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന് ധാരണയായെന്നുമാണ് കോൺഗ്രസ് അറിയിച്ചത്. ജൂണില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ലീഗിന് നല്‍കിയേക്കും. നിലവില്‍ പി.വി. അബ്ദുള്‍വഹാബാണ് ലീഗിന്റെ രാജ്യസഭാംഗം.