കുന്നംകുളം: സ്കൂൾ വിദ്യാർത്ഥിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 31 വർഷം തടവും 145000 രൂപ പിഴയും ശിക്ഷ. പഴുന്നാന ചെമ്മന്തിട്ട പാപ്പുറത്തു വീട്ടിൽ ബഷീറിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി  ജഡ്ജ് എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 

2017 ലാണ് കേസ്സിന് ആസ്പദമായ സംഭവം. പെൺകുട്ടിയുമായി പരിചയപ്പെട്ട യുവാവ് വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സംഭവം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. കേസിൽ 23 സാക്ഷികളെ വിസ്തരിക്കുകയും, നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിക്കുകയും ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here