കോട്ടയം : ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് പി.സി. ജോർജ്. തനിക്ക് സൗകര്യമുണ്ടായിട്ടാണ് പരാമർശം നടത്തിയതെന്നും അയാളോട് ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കാൻ പറയെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഇനിയും ഈ ഭാഷ സംസാരിക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇവിടെ അഞ്ചുപൈസയില്ലാതെ കരഞ്ഞുകൊണ്ട് ആത്മഹത്യ ചെയ്യുകയാണ് റബർ കർഷകർ. അവരെ അപമാനിക്കുകയാണ്. പത്തുരൂപ ഒലത്തിയെന്ന്, എന്തു പത്തുരൂപയെന്നും ജോർജ് ചോദിച്ചു.നേരത്തെ, ബി­ജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് അടൂരില്‍ നല്‍കിയ സ്വീക­ര­ണ­ത്തില്‍ സം­സാ­രി­ക്കവേയാണ് ധനമന്ത്രിക്കെതിരേ പി.സി. ജോർജ് അധിക്ഷേപ പരാമർശം നടത്തിയത്. റബര്‍ താങ്ങുവിലയില്‍ വര്‍ധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടു­ക്ക­ട്ടെ എ­ന്നാ­യി­രുന്നു പ­രാ­മര്‍­ശം. ബാലഗോപാല്‍ നാണം­കെ­ട്ട­വ­നാ­ണെന്നും പി­.സി പ­റഞ്ഞു.­കാശ് തന്നാല്‍ എ ബജറ്റ്. കാശ് തന്നില്ലെങ്കില്‍ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് മന്ത്രി. കെ.എം. മാണിയുടെ കാലത്ത് 170 രൂപ റബറിന് തറവില പ്രഖ്യാപി­ച്ചിരുന്നു. ഈ ബജറ്റില്‍ ഈ മന്ത്രി 10 രൂ­പ­യാണ് കൂ­ട്ടി­യ­ത്. അവന്‍റെ അപ്പന് കൊണ്ട് കൊടുക്കട്ടെ എന്നും ­പി.സി പറ­ഞ്ഞു.മ­ന്ത്രി­യോ­ട് ത­നി­ക്ക് ഏ­റ്റവും അ­രി­ശം തോന്നി­യ കാര്യം ഇ­താണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 250 രൂപ റബറിന് വില നല്‍കാമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എഴുതിവച്ച് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ 10 ഉലുവ കൊടുക്കാ­മെ­ന്ന് പ­റ­യു­ന്നു. അതു­കൊ­ണ്ടാ­ണ് അ­ത് വീ­ട്ടില്‍ കൊണ്ടു­കൊ­ടു­ക്കാന്‍ താന്‍ പ­റ­ഞ്ഞ­തെന്നും പി.­സി കൂ­ട്ടി­ച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here