കോട്ടയം: കോട്ടയം, ഇടുക്കി പാര്‍ലമെന്‍റ് സ്ഥാനാര്‍ഥികളെ ബിഡിജെഎസ് ഇന്നു പ്രഖ്യാപിക്കാനിരിക്കെ തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് ആരാധനാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ മണര്‍കാട് കത്തീഡ്രല്‍, പാമ്പാടി പൊത്തന്‍പുറം ദയറ, പുതുപ്പള്ളി പള്ളി എന്നിവിടങ്ങളിലാണു തുഷാര്‍ വെള്ളാപ്പള്ളി സന്ദര്‍ശിച്ചത്.ബിഡിജെഎസ് സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്നും ഇടുക്കിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫന്‍ സമീപിച്ചിരുന്നുവെന്നും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കബറിടം സന്ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് തുഷാര്‍ പ്രതീകരിച്ചു. പാര്‍ട്ടിയില്‍ അംഗത്വം എടുത്താല്‍ മത്സരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും തുഷാര്‍ പറഞ്ഞു. റബറിനു തറവിലയായി 250 രൂപ നിശ്ചയിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും തുഷാര്‍ പറഞ്ഞു. സഭാ മേലധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയിലും റബര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ഉപാധ്യക്ഷന്‍മാരായ എ.ജി. തങ്കപ്പന്‍, സിനില്‍ മുണ്ടപ്പള്ളി, ബിഡിവൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെന്‍സ് സഹദേവന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ പി. അനില്‍കുമാര്‍, ഷാജി ശ്രീ ശിവം, കോട്ടയം ജില്ലാ ജോയിന്‍റ് സെക്രട്ടറി റിജേഷ് സി. ബ്രീസ് വില്ലാ. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്‍റ് ശാന്താറാം റോയ്, ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്‍റ് ശ്രീജിത്ത്, ബിജെപി അയര്‍ക്കുന്നം മണ്ഡലം വൈസ് പ്രസിഡന്‍റ് എസ്. മഞ്ജു പ്രദീപ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here