രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ അഞ്ചോവറിനിടെ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെടുത്തു. നാലാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി യശസ്വി ജയ്‌സ്വാളാണ് മടങ്ങിയത്. അഞ്ച് ഓവറില്‍ 23 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്ലാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇരുടീമുകളും ഓരോന്ന് വീതം ജയിച്ചതോടെ തുല്യ നിലയിലാണ് പോയിന്റ്.

സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനും ഇന്ന് അരങ്ങേറ്റ മത്സരമാണ്. രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും തിരിച്ചെത്തുകയും ചെയ്തു. 500 ടെസ്റ്റ് വിക്കറ്റെന്ന നാഴികക്കല്ലിലേക്ക് അശ്വിന് ഒരു വിക്കറ്റിന്റെ ദൂരം മാത്രമാണുള്ളത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന് അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 700 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിലെത്താം. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന് ഇന്ന് കരിയറിലെ നൂറാം ടെസ്റ്റ് മത്സരമാണ്.ഇന്ത്യ സ്‌ക്വാഡ്: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, രജത് പാട്ടിദര്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.ഇംഗ്ലണ്ട്: സാക് ക്രൊലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, റിഹാന്‍ അഹ്‌മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍

LEAVE A REPLY

Please enter your comment!
Please enter your name here