കൊച്ചി: നിയമസഹായം തേടിയെത്തിയ ഇരയെ പീഡിപ്പിച്ച കേസില്‍ അഡ്വ. പി.ജി. മനുവിനെതിരായ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച കോടതിയില്‍ സമര്‍പിക്കുമെന്നും പോലീസ് അറിയിക്കുകയുണ്ടായി. മനു നല്‍കിയ ജാമ്യാപേക്ഷയിലാണ് വിശദീകരണം.നിയമോപദേശം തേടിയെത്തിയ യുവതിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പി.ജി മനുവിനെതിരായ കേസ്. മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളിയ സാഹചര്യത്തിലാണ് മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മനു നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 21 ന് പരിഗണിക്കാന്‍ മാറ്റി. മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടിയായ പി.ജി. മനുവിന്‍റെ ജാമ്യാപേക്ഷ ജസ്റ്റീസ് സോഫി തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here