കൊച്ചി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി ഇന്ന് യെമനിലേക്ക് യാത്ര തിരിക്കും.

വര്‍ഷങ്ങളായി യെമനില്‍ ബിസിനസ് നടത്തുന്ന സാമുവല്‍ ജെറോമിനൊപ്പമാണ് മേരി എന്ന പ്രേമകുമാരി യെമനിലേക്കു പോകുന്നത്. യെമനിലേക്കു പോകാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടു പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ അവിടേക്കു പോകാനുള്ള അനുവാദം വേണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ മാസം ആദ്യം യെമനിലെ ഏദന്‍വരെ എത്താനുള്ള യാത്രാനുമതി പ്രേമകുമാരിക്ക് ലഭിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണു യാത്രാനുമതി ലഭിച്ചത്. ഏഡനില്‍നിന്നു സനയിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യണമെങ്കില്‍ സനയില്‍നിന്നുള്ള അനുമതി ലഭിക്കണമായിരുന്നു. അതു ലഭിക്കാൻ വൈകിയതോടെയാണു യാത്ര മാറ്റിവയ്‌ക്കേണ്ടിവന്നത്.

ഇന്നു പുലര്‍ച്ചെ 5.30ന് നെടുമ്പാശേരിയില്‍നിന്ന് വിമാനമാര്‍ഗം മുബൈയിലെത്തും. അവിടെനിന്ന് വൈകുന്നേരം അഞ്ചിനാണ് യെമനിലേക്കുള്ള വിമാനം. യെമനില്‍നിന്ന് നിമിഷ പ്രിയയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സനയിലേക്ക് റോഡ് മാര്‍ഗം പോകുമെന്ന് നിമിഷ പ്രിയയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.മൂന്നു മാസമാണ് വീസാ കാലാവധി. ഇതില്‍ ഒരു മാസം പിന്നിട്ടു. ബാക്കിയുള്ള സമയത്തിനുള്ളില്‍ മകളുടെ മോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള ശ്രമത്തിലാണ് പ്രേമകുമാരി. കഴിഞ്ഞ ഒമ്പതു വര്‍ഷമായി എറണാകുളം താമരച്ചാലിലെ ഒരു വീട്ടില്‍ ജോലി ചെയ്യുകയാണ് പ്രേമകുമാരി.

LEAVE A REPLY

Please enter your comment!
Please enter your name here