തിരുവനന്തപുരം: സംസ്ഥാനത്ത് തത്ക്കാലം ലോഡ് ഷെഡിംഗ് ഇല്ല. വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്നുചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അമിത ഉപയോഗം കാരണം നിയന്ത്രണം വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കൊടും ചൂടിനാല്‍ ജനം വലയുകയാണ്. ഇതിനിടയില്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ സർക്കാരിനെതിരേ ജനവികാരമുണ്ടാകാന് സാധ്യതയുണ്ട്.
നിലവിലെ സ്ഥിതിഗതികള്‍ വൈദ്യുതിമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിക്കും. മറ്റുമാര്ഗങ്ങള്ക്കായി കെഎസ്ഇബിയുടെ ബോര്‍ഡ് യോഗം ചേരും.എന്നാല്‍ പ്രതിദിന വൈദ്യുതി ഉപയോഗം റിക്കാര്‍ഡ് കടക്കുന്ന പശ്ചാത്തലത്തില്‍ ഏതെങ്കിലും തരത്തില്‍ നിയന്ത്രണം വേണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയങ്ങളില്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇടയുണ്ടെന്നാണ് സൂചന.