പാലക്കാട്: ജങഷൻ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിൽ 21 കിലോ കഞ്ചാവ് കണ്ടെത്തി. റെയിൽവേ സംരക്ഷണ സേനയുടെ പാലക്കാട് കുറ്റാന്വേഷണ വിഭാഗവും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡും സംയുക്തമായി ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനക്കിടെ ഉപേക്ഷിച്ച നിലയിൽ 19.180 കിലോ കഞ്ചാവ് കണ്ടെത്തി.മൂന്നാം പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ ഇരിപ്പിടത്തിനടിയിൽ മൂന്നു ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്റ്റേഷന്റെ പ്രധാന കവാടം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടയിൽ രണ്ടുകിലോ കഞ്ചാവുമായി അസം സ്വദേശിയായ വയോധികൻ പിടിയിലാവുകയായിരുന്നു. അസം ബർപേട്ട സ്വദേശി ഹൈദർ അലി (63)യാണ് പിടിയിലായത്. സംഭവങ്ങളിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.