കോ­ഴി­ക്കോ­ട്: ഐ­സി­യു പീ­ഡ­ന­ക്കേ­സി­ലെ അ­തി­ജീ­വി­തയെ പിന്തുണച്ച ന­ഴ്‌­സിം­ഗ് ഓ­ഫീ­സ­ര്‍ പി.ബി.അനിതയ്ക്ക് കോ­ഴി­ക്കോ­ട്ട് മെ­ഡി­ക്കല്‍ കോ­ള­ജില്‍ ത­ന്നെ നി­യമ­നം നല്‍കി മുഖം രക്ഷിക്കാൻ സർക്കാർ. വ്യാ­പ­ക­പ്ര­തി­ഷേ­ധ­മു­യര്‍­ന്ന­തി­ന് പി­ന്നാ­ലെ­യാ­ണ് നീക്കം.

ഇ­തു­സം­ബ­ന്ധി­ച്ച് ഉ­ടന്‍ ന­ടപ­ടി സ്വീ­ക­രി­ക്കു­മെ­ന്ന് ആ­രോ­ഗ്യ­വ­കു­പ്പ് അ­റി­യിച്ചു. അ­നി­തയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയ കോട­തി വി­ധി പരി­ശോ­ധി­ക്കാ­നാ­ണ് സ­മ­യ­മെ­ടു­ത്ത­തെ­ന്നും ഇവർക്ക് പുനർനി­യമ­നം നല്‍­കി­ല്ലെ­ന്ന് ആ­രോ­ഗ്യ­മന്ത്രി പ­റ­ഞ്ഞി­ല്ലെ­ന്നു­മാ­ണ് വി­ശ­ദീ­ക­രണം.

അ­തി­ജീ­വി­ത­യു­ടെ സു­ര­ക്ഷ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് അ­നി­ത­യ്­ക്ക് വീഴ്­ച പ­റ്റി­യ­താ­യി ഡി­എം­ഇ­യു­ടെ അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ടില്‍ വ്യ­ക്ത­മാ­ണെന്നും അതു­കൊ­ണ്ടാ­ണ് ഇവ­രെ ജോ­ലി­യില്‍ തി­രി­ച്ചെ­ടു­ക്കാ­ത്ത­തെ­ന്നുമായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച പ്രതികരിച്ചത്. പി­ന്നീ­ട് അ­തി­ജീ­വിത­യെ പി­ന്തു­ണ­ച്ചെ­ന്ന് ക­രുതി ഇ­വ­രു­ടെ ഭാ­ഗ­ത്തു­നി­ന്നുണ്ടാ­യ തെ­റ്റി­നെ ന്യാ­യീ­ക­രി­ക്കാന്‍ ക­ഴി­യി­ല്ലെന്നും മന്ത്രി പറഞ്ഞിരുന്നു

ആരോഗ്യമന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രിയും ഇന്ന് രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി പറഞ്ഞത് ശരിയാണെന്നായിരുന്നു പ്രതികരണം.അതേസമയം ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആറ് ദിവസമായി അനിത മെഡിക്കൽ കോളജിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. ഇവർക്ക് പിന്തുണയുമായി കേസിലെ അതിജീവിതയും സമരപന്തലിൽ ഉണ്ടായിരുന്നു.എന്നാൽ ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാനായിരുന്നു സർക്കാർ നീക്കം. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉണ്ടായതോടെ ഇവർക്ക് കോഴിക്കോട്ട് തന്നെ ജോലി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here