കൊച്ചി: ടി.പി. വധക്കേസ് പ്രതികൾക്കെതിരായ ശിക്ഷ ശരിവെക്കുകയും രണ്ട് പ്രതികളെ വെറുതേവിട്ടത് റദ്ദാക്കുകയും ചെയ്ത ഹൈകോടതി വിധി സ്വാഗതം ചെയ്ത് ഭാര്യയും എം.എൽ.എയുമായ കെ.കെ. രമ. ഏറ്റവും നല്ല വിധിയാണ് ഹൈകോടതി പുറപ്പെടുവിച്ചതെന്ന് കെ.കെ. രമ പ്രതികരിച്ചു.
രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാൻ ഹൈകോടതി തീരുമാനിച്ചത് ആശ്വാസകരമാണ്. രണ്ട് പ്രതികളും കൊലപാതക ഗൂഢാലോചനയിൽ ഉൾപ്പെട്ട സി.പി.എം നേതാക്കളാണ്.ടി.പി. വധക്കേസിലെ സി.പി.എമ്മിന്‍റെ പങ്ക് കൂടുതൽ വെളിപ്പെട്ടെന്ന് കെ.കെ. രമ ചൂണ്ടിക്കാട്ടി. അഭിപ്രായം പറഞ്ഞതിനാണ് ടി.പിയെ വെട്ടിക്കൊന്നത്. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ വെറുതേവിട്ട നടപടിക്കെതിരെ അപ്പീൽ നൽകുമെന്നും കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു