തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചൽ എസ്ബിഐയുടെ സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. കാട്ടാക്കട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആര്യനാട് സ്വദേശികളായ ജയൻ, ബിനീഷ് എന്നിവരെയാണ് പൊലീസ് പിടിയിലായത്. ഇവർ സിഡിഎമ്മിൽ നിക്ഷേപിച്ച 500ൻ്റെ 8 നോട്ടുകൾ കള്ളനോട്ടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ പരിശോധിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് കള്ളനോട്ട് നിക്ഷേപിച്ചത്. ഇതിൽ ബിനീഷാണ് കള്ളനോട്ട് നിർമാണത്തിലെ പ്രധാനി. ബന്ധുവായ ജയൻ്റെ വീട്ടിലാണ് നോട്ട് നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി കള്ളനോട്ട് നിർമ്മിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ജയൻ്റെ വീട്ടിൽ നിന്ന് പേപ്പറുകൾ, കമ്പ്യൂട്ടർ, പ്രിൻ്റർ, സ്കാനർ, മഷി ഉൾപ്പെടെ കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ കൂടുതൽ നോട്ടുകൾ പ്രിൻ്റ് ചെയ്തു വിതരണം ചെയ്തിട്ടുണ്ടോ എന്നും, മറ്റെവിടെയെങ്കിലും ഇതേ രീതിയിൽ നോട്ടുകൾ മാറിയെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here