ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ, പ്രസവത്തിനു ശേഷമുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പുറക്കാട് കരൂർ തൈവേലികാകകം ജെ. അൻസറിന്റെ ഭാര്യ ഷിബിന മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചികിത്സിച്ച ഡോക്ടർമാരുടെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതര വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസെടുത്ത് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് എന്നിവരോട് വിശദീകരണം തേടി.തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ ചെയർമാൻ അഡ്വ. എ.എ റഷീദാണ് വിഷയത്തിൽ സ്വമേധയാ കെസെടുത്ത് ബന്ധപ്പെട്ടവരോട് മെയ് മാസം ഏഴാം തീയതി ആലപ്പുഴ കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കുവാൻ നിർദ്ദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here