കോ­ഴി­ക്കോട്:പേ­രാ­മ്പ്ര­യി­ലെ തോ­ട്ടില്‍ യു­വ­തി­യെ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി­യ സംഭ­വം കൊ­ല­പാ­ത­ക­മെ­ന്ന് പോ­ലീസ്. സം­ഭ­വ­സ­മ­യം സ്ഥല­ത്ത് ക­ണ്ട ചു­വന്ന ബൈ­ക്കില്‍ സ­ഞ്ച­രി­ച്ച­യാള്‍ മോ­ഷ്ടാ­വാ­ണെ­ന്നാ­ണ് പോ­ലീ­സി­ന്‍റെ നി­ഗ­മനം. ഇ­യാ­ളെ കേ­ന്ദ്രീ­ക­രി­ച്ച് പോ­ലീ­സ് അ­ന്വേഷ­ണം തു­ട­ങ്ങി.മു­ങ്ങി­മ­ര­ണ­മാ­ണെ­ന്നാ­യി­രു­ന്നു പോ­സ്റ്റ്‌­മോര്‍­ട്ടം റി­പ്പോര്‍ട്ട്. എ­ന്നാല്‍ മു­ട്ടോ­ളം മാ­ത്രം വെ­ള്ള­മു­ണ്ടായി­രുന്ന തോ­ട്ടില്‍ മു­ങ്ങി­മ­രി­ക്കാ­നു­ള്ള സാധ്യ­ത ഇല്ലാ­ത്ത­തി­നാല്‍ മ­ര­ണ­ത്തില്‍ ദു­രൂ­ഹ­ത ഉ­ണ്ടെ­ന്ന് ബ­ന്ധു­ക്കള്‍ ആ­രോ­പി­ച്ചി­രുന്നു

തോ­ട്ടി­ലെ ഏ­റ്റവും അ­ടി­യി­ലു­ള്ള ക­റു­ത്ത ചെ­ളി­യാ­ണ് അ­നു­വി­ന്‍റെ ശ­രീ­ര­ത്തില്‍­നി­ന്ന് ക­ണ്ടെ­ത്തി­യ­ത്. ആ­രെ­ങ്കിലും ച­വി­ട്ടി­പ്പി­ടി­ച്ച് കൊ­ല­പ്പെ­ടു­ത്തി­യ­താ­കാ­മെ­ന്നാ­ണ് നി­ഗ­മനം. ഇ­വ­രു­ടെ ദേ­ഹ­ത്തു­ണ്ടാ­യി­രു­ന്ന സ്വര്‍­ണാ­ഭ­ര­ണ­ങ്ങളും ന­ഷ്ട­പ്പെ­ട്ടി­രു­ന്നുവാളൂരില്‍ കുറുങ്കുടി മീത്തല്‍ അ­നു (­26) ആ­ണ് മ­രി­ച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വീ­ടി­ന് ഒ­രു കി­ലോ­മീ­റ്റര്‍ അ­പ്പു­റ­മുള്ള തോ­ട്ടില്‍­നി­ന്നാണ് അര്‍­ദ്ധന­ഗ്ന­യാ­യി മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യത്.

LEAVE A REPLY

Please enter your comment!
Please enter your name here