ക­ണ്ണൂര്‍: ക­ണ്ണൂരിൽ വീ­ട്ടി­ലെ വോ­ട്ട് സംവിധാനത്തിൽ ക­ള്ള­വോ­ട്ട് ന­ട­ന്നെ­ന്ന എല്‍­ഡി­എ­ഫി­ന്‍റെ പ­രാ­തി­യില്‍ ന­ട­പടി. പോ­ളിം­ഗ് ഓ­ഫീ­സ­റെയും ബി­എല്‍­ഒ­യെയും സ­സ്‌­പെന്‍­ഡ് ചെ­യ്­തു. തെ­ര­ഞ്ഞെ­ടു­പ്പ് ഓ­ഫീ­സര്‍ കൂ­ടിയാ­യ ജില്ലാ ക­ള­ക്­ട­റാ­ണ് ന­ട­പ­ടി­യെ­ടു­ത്തത്.

കോണ്‍­ഗ്ര­സ് അ­നു­ഭാ­വിയാ­യ ബി­എല്‍­ഒയായ ഗീത ഇ­ട­പെ­ട്ട് ക­ള്ള­വോ­ട്ട് ചെ­യ്യി­ച്ചെ­ന്ന് ആ­രോ­പി­ച്ച് എല്‍­ഡിഎ­ഫ് തെ­ര­ഞ്ഞെ­ടു­പ്പ് ക­മ്മീഷ­ന് നൽകിയ പരാതിയിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. ക­ണ്ണൂര്‍ മ­ണ്ഡ­ല­ത്തില്‍ കെ.ക­മ­ലാ­ക്ഷി എന്ന വോ­ട്ടര്‍­ക്ക് പ­ക­രം വി.ക­മ­ലാ­ക്ഷി എ­ന്ന വ്യ­ക്തി വോ­ട്ട് ചെ­യ്‌­തെ­ന്നാ­ണ് ആ­ക്ഷേപം.86 വ­യ­സു­കാ­രിയാ­യ കെ.ക­മ­ലാ­ക്ഷി­യാ­ണ് വീ­ട്ടി­ലെ വോ­ട്ടി­ന് അ­പേ­ക്ഷി­ച്ചി­രു­ന്നത്. ബൂ­ത്ത് പ­രി­ധി­യി­ലെ അ­ങ്ക­ണ­വാടി ടീ­ച്ചർ കൂടിയായ ഗീ­ത­യാ­ണ് ഇ­വ­രുടെ പേ­ര് ചേര്‍­ത്തി­രു­ന്ന­ത്.

എ­ന്നാല്‍ യ­ഥാര്‍ഥ വോ­ട്ട­റെ­ക്കൊ­ണ്ട് വോ­ട്ട് ചെ­യ്യി­ക്കാ­തെ വി.ക­മ­ലാ­ക്ഷി എ­ന്ന മ­റ്റൊ­രാ­ളെ­ക്കൊ­ണ്ട് ഇവര്‍ വോ­ട്ട് ചെ­യ്യി­ച്ചെ­ന്നാ­ണ് പ­രാ­തി. പോ­ളിം­ഗ് ഉ­ദ്യോ­ഗ­സ്ഥ­രു­മാ­യി വ്യാ­ജ വോ­ട്ട­റു­ടെ വീ­ട്ടി­ലെ­ത്തി­ച്ച് വോ­ട്ട് രേ­ഖ­പ്പെ­ടു­ത്തിയ­ത് ഗീ­ത ഇ­ട­പെ­ട്ടാ­ണെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here