കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തിലെ വിജയന്‍റെ മൃതദേഹം മൂന്നായി മടങ്ങിയ നിലയിൽ. പാന്‍റും ഷർട്ടും മൃതദേഹത്തിലുണ്ടായിരുന്നു. പ്രതി നിധീഷ് കാണിച്ചു കൊടുത്ത സ്ഥലത്തിനു സമീപത്തായി സമാന്തര കുഴി കുഴിച്ചു നാലടി താഴ്ത്തിയിട്ടും ലക്ഷണമൊന്നും ഉണ്ടായില്ല. അഞ്ചരയടി കഴിഞ്ഞപ്പോഴാണ് ഷർട്ടിന്‍റെ അവശിഷ്ടം കണ്ടത്. തുടർന്ന് താഴ്ത്തിയപ്പോൾ മൃതദേഹം മൂന്നായി മടങ്ങിയ നിലയിൽ കണ്ടെത്തി.മൃതദേഹം പൂർണമായി അഴുകിയ നിലയിലായിരുന്നു. മൃതശരീരം പുറത്തെടുത്ത് പരിശോധനകൾ പൂർത്തിയാക്കി കൂടുതൽ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി.പെട്ടിയിൽ സൂക്ഷിച്ച മൃതശരീരം അതേപടി അടക്കം ചെയ്യുകയായിരുന്നുവെന്നാണ് പ്രതി നിധീഷിന്‍റെ മൊഴി. ഈ മൊഴി പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. വിജയന്‍റെ മകൾ വിദ്യയും നിധീഷുമായുണ്ടായ അടുപ്പത്തിൽ ജനിച്ച കുഞ്ഞിനെ 2016ൽ കഴുത്ത് ഞെരിച്ച് കൊന്നതിൽ വിജയനും പ്രതിയാണ്. വിജയൻ കൈയിൽവച്ച് നിധീഷ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി തൊഴുത്തിൽ കുഴിച്ചിടുകയായിരുന്നു.അന്ധവിശ്വാസത്തിനുടകളാണ് വിജയനും കുടുംബവും. നിധീഷ് ഇവരോടൊപ്പം കൂടിയതോടെയാണ് വിജയൻ മറ്റുള്ളവരിൽനിന്നകന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here