കരുനാഗപ്പള്ളി: എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ആദിനാട്, കാട്ടിൽകടവ്, ഷമീസ് മൻസിലിൽ ഷംനാസ് (32), എറണാകുളം, മാലികുളം, പൊന്തക്കാട് വീട്ടിൽ അജിത് (28), ആദിനാട്, കാട്ടിൽകടവ് എസ്.ജെ ഹൗസിൽ സജിനൽ (26) എന്നിവരാണ് പൊലീസ് പിടിയിലായത്.

ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി ആയിരപ്പാറ പാടശേഖരത്തിന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് മൂന്ന് പ്രതികളിൽനിന്ന് വിൽപനക്കായി കരുതിയിരുന്ന 19.56 ഗ്രാം എം.ഡി.എം.എയും കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 75 ഗ്രാം കഞ്ചാവും കണ്ടെത്തിയത്.

നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതികളാണ് ഇവർ. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ മോഹിത്, സബ് ഇൻസ്‌പെക്ടർ ഷിജു, ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here