പാലക്കാട്:ഹൃദയഹാരിയായ വിദേശി, സ്വദേശി പൂക്കൾ ഉദ്യാനത്തെ സമ്പന്നമാക്കുന്നു.  മനം കവർന്ന് ചുവപ്പും മഞ്ഞയും വിങ്ക പൂക്കൾ, നിറങ്ങളുടെ വൈവിധ്യം തീർത്ത് പെറ്റൂണിയ, നക്ഷത്രം പോലെ തിളങ്ങുന്ന ആസ്റ്റർ, സാൽവിയയുടെ സ്വർണവർണം, സന്ദർശകരെ വരവേൽക്കാൻ അടിമുടി അണിഞ്ഞൊരുങ്ങുകയാണ് മലമ്പുഴ ഉദ്യാനം. പൂക്കൾകൊണ്ട് നിർമിച്ച ട്രെയിൻ, പൂക്കൾകൊണ്ട് അലംകൃതമായ നടപ്പാതകൾ എന്നിവ ആരുടെയും മനംകവരും.മഞ്ഞ, വെള്ള, ഓറഞ്ച്, സ്വർണ നിറങ്ങളിലുള്ള ആഫ്രിക്കൻ ഫ്രഞ്ച് ചെണ്ടുമല്ലികൾ, സൂര്യകാന്തിപ്പൂക്കൾ, കടലാസ് പൂക്കൾ, വിവിധയിനം റോസ് തുടങ്ങി 35 ഇനങ്ങളിലേറെ പൂക്കളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും മലമ്പുഴ ജലസേചന വകുപ്പും ചേർന്നാണ് പുഷ്പമേള ഒരുക്കുന്നത്.മലമ്പുഴ ആശ്രമം സ്‌കൂള്‍, മലമ്പുഴ ലീഡ് കോളജ്, മുണ്ടൂര്‍ യുവക്ഷേത്ര കോളജ്, ചിറ്റൂര്‍ ഗവ. കോളജ് എന്നിവിടങ്ങളില്‍നിന്നുള്ള 16 വിദ്യാർഥികള്‍ ഉദ്യാനത്തിനകത്ത് ചുമര്‍ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. സ്വകാര്യ നഴ്സറികളിലെ പൂക്കളുടെ പ്രദര്‍ശനവും വില്‍പനയും മേളയില്‍ ഉണ്ടായിരിക്കുംപാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളും ഉള്‍പ്പെടുത്തി ഹരിതച്ചട്ടം പാലിച്ച് ഭക്ഷ്യമേളയും സംഘടിപ്പിക്കും. ഉദ്യാനം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഗാനങ്ങള്‍ ആലപിക്കുന്നതിനായി പാട്ടുപുരയും ഒരുക്കും. രാവിലെ എട്ടുമുതൽ രാത്രി 8.30 വരെയാണ് പ്രവേശനം. മേള 28ന് സമാപിക്കും. 23ന് തുടങ്ങുന്ന പുഷ്പമേളക്ക് മുമ്പേതന്നെ സന്ദർശകരുടെ തിരക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here