ചിങ്ങവനം: സചിവോത്തമപുരം കോളനിയിൽ നിതീഷ് ഭവനിൽ നിധിൻ ചന്ദ്രനെയാണ് (29) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.സമീപവാസിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മകനെ മർദിച്ചതിനെതിരെ പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ രാത്രി വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ചത്. കൂടാതെ പാത്രങ്ങൾ നശിപ്പിക്കുകയും വസ്ത്രങ്ങളും മറ്റും കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ വിപിൻചന്ദ്രൻ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ രാജേഷ്, ബിനു, വിനയചന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം സ്റ്റേഷനിലെ ക്രിമിനല്‍കേസുകളിൽ പ്രതിയാണ് നിധിൻചന്ദ്രൻ. ഇയാളെ കോടതിയിൽ ഹാജരാക്കി.