കൊല്ലം: അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
50 പേജുകളുള്ള ഇവരുടെ ഡയറിക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. മറ്റൊരു എപിപിക്കെതിരായ വിവരാവകാശം പിന്‍വലിക്കണമെന്ന് പറഞ്ഞ് ജില്ലയിലെ പ്രധാന അഭിഭാഷകന് ഭീഷണിപ്പെടുത്തിയെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു.ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണെന്നും വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ കാസര്‍ഗോട്ടേയ്ക്ക് സ്ഥലംമാറ്റുമെന്നായിരുന്നു ഭീഷണി.ഡെപ്യൂട്ടി ജനറല്‍ ഓഫ് പ്രസിക്യൂഷന് കെ.ഷീബയ്ക്കാണ് അന്വേഷണ ചുമതല. പരവൂർ മുൻസിഫ് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ജീവനൊടുക്കിയ അനീഷ്യ.