കൽപ്പറ്റ: വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. ലാത്തിച്ചാർജ് നടത്തിയ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. വന്യമൃഗ ശല്യത്തിനെതിരെ വൻ പ്രതിഷേധമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വയനാട്ടിൽ നടക്കുന്നത്. ‌യുഡിഎഫ് നടത്തിയ രാപകൽ സമരം ഇന്നു രാവിലെയാണു സമാപിച്ചത്. മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ 24 മണിക്കൂർ സമരം നടത്തിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here