കൊച്ചി: മസാലബോണ്ട് കേസിൽ ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് ഡോ. ടി എം തോമസ് ഐസക് നൽകിയ ഹർജിയിൽ ഇഡി സാവകാശം തേടി. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈമാസം 23 ലേക്ക് മാറ്റി. ഹർജിയിൽ നിലപാടറിയിക്കാൻ കൂടുതൽ സാവകാശം വേണമെന്ന ഇഡി ആവശ്യത്തെ തുടർന്നാണ് നടപടി. ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി പരിഗണനയിലിരിക്കെ എന്തിനാണ് വീണ്ടും സമൻസ് അയച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു.
കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന് ശേഷമാണ് പുതിയ സമൻസ് നൽകിയതെന്നും മസാലബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിൽ തോമസ് ഐസകിക്കിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നുമാണ് ഇഡി നിലപാട്. കേസിൽ കിഫ്ബി ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിച്ചതായി ഇഡി കോടതിയെ അറിയിച്ചിരുന്നു.