തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ നരഹത്യാക്കുറ്റം ചുമത്തും. പാലക്കാട് സ്വദേശിയായ ഷമീറ ബീവിയും നവജാത ശിശുവുവാണ് മരിച്ചത്. ഷമീറയുടെ ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നയാസ് അനുവദിച്ചിരുന്നില്ല. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രദേശവാസികളും ആശാവര്‍ക്കറും വാര്‍ഡ് കൗണ്‍സിലറുമടക്കം പരിശ്രമിച്ചിട്ടും നയാസ് വഴങ്ങിയില്ല. പ്രസവം വീട്ടിൽ മതിയെന്ന നിലപാടിൽ നയാസ് ഉറച്ചുനിന്നതാണു മരണത്തിനു കാരണമായതെന്നു വ്യക്തമായതോടെയാണ് നടപടി.സംഭവത്തിൽ നയാസിനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഷമീറയ്ക്ക് അക്യുപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here