കൊച്ചി: തനിക്കെതിരായ പോക്‌സോ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന മോന്‍സന്‍ മാവുങ്കലിന്റെ ആവശ്യം തള്ളി ഹൈക്കോടതി. ശിക്ഷാവിധി ശരിവയ്ക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാവില്ലെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. പോക്സോ കേസിൽ എറണാകുളം ജില്ലാ പോക്സോ കോടതി മോൻൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്, ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നതാണ് കേസ്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോൻസന്റെ എറണാകുളത്തെ വീട്ടിലെത്തിച്ച് താമസിപ്പിച്ച് നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. പുരാവസ്തു കേസ് പുറത്തുവന്നതിന് പിന്നാലെയാണ് മോൻസനെതിരെ പീഡനപരാതിയുമായി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തിയത്. ക്രെംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആര്‍.റസ്റ്റത്തിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് മോൻസനെതിരായ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here