കോഴിക്കോട്: കോടികൾ തട്ടി കോഴിക്കോട് ആസ്ഥാനമായ ടിഗ് നിധി പ്രവൈറ്റ് ലിമിറ്റഡ്. തട്ടിപ്പ് കേസിൽ ടി. സിദ്ദിഖ് എംഎൽഎയുടെ ഭാര്യയെ ഉള്‍പ്പെടെ പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിക്ഷേപകരില്‍ നിന്നു 20 കോടിയോളം രൂപ ധനകാര്യ സ്ഥാപനം തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ നടക്കാവ് പോലീസാണ് സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസെടുത്തത്. അതേസമയം കമ്പനി ഉടമകള്‍ക്കായും പോലീസ് അന്വേഷണം ആരംഭിച്ചു.
കേസിൽ നാലാം പ്രതിയാണ് ഷറഫുന്നീസ. കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു ഇവർ. ഇവരുൾപ്പെടെ അഞ്ച് പേർക്കെതിരേയാണ് വഞ്ചനാക്കുറ്റത്തിന് നടക്കാവ് പോലീസ് കേസെടുത്തത്.ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം പറഞ്ഞും നിക്ഷേപത്തിന്മേല് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പെന്ന് ജീവനക്കാരും നിക്ഷേപകരും പറയുന്നുഎന്നാല്‍ തന്റെ ഭാര്യ ഏതാനും മാസം മാത്രമാണു സ്ഥാപനത്തില്‍ ജോലി ചെയ്തതെന്നും മാനേജ്മെന്റുമായുമായി ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജി വയ്ക്കുകയായിരുന്നെന്നുമാണ് സിദ്ദീഖിന്റെ പ്രതികരണം