കൊല്ലം: എഴ് വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലെടുത്ത കേസിൽ പ്രതി പിടിയിൽ. കരുനാഗപ്പള്ളി തടയിൽ വീട്ടിൽ കുഞ്ഞുമോനാണ് (46) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ഞായറാഴ്ച ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതായാണ് കേസ്.

കുട്ടി ശാരീരിക അസ്വസ്ഥകൾ പ്രകടമാക്കിയതിനെ തുടർന്ന് രക്ഷകർത്താക്കൾ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിജു, ജിഷ്ണു, ഷാജിമോൻ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here